2025 ജൂലൈ 9, ബുധനാഴ്‌ച

ദിവസം 139 കഴിഞ്ഞു .

 2025 ഫെബ്രുവരി പത്താം തീയതി മുതൽ ന്യായമായ വേദനം ആവശ്യപ്പെട്ട് തിരുവനന്തപുരം സെക്രട്ടറിയേറ്റ് പഠിക്കൽ

പാവപ്പെട്ടവരും. ദരിദ്രരുമായ ആശാ വർക്കേഴ്സ് നടത്തിവരുന്ന സമരം അനന്തമായി നീളുകയാണ് 148 ദിവസം പിന്നിട്ടിരിക്കുന്നു 

139 -ാം ദിനത്തിൽ ഈ സമരത്തിലേക്ക് വീണ്ടും 

HRPM പ്രവർത്തകർ എത്തി .

ആശാവർക്കേഴ്സിന്റെ 

ദയനീയത നിറഞ്ഞ ജീവിതത്തെ ആർഭാടമാക്കാൻ വേണ്ടിയല്ല ഓരോ ദിവസത്തെയും ജീവിതം തള്ളി നീക്കുന്നതിനുവേണ്ടി തികച്ചും ന്യായമായ വേദനം ആവശ്യപ്പെട്ടാണ് ആ പാവങ്ങൾ സമരം ചെയ്യുന്നത്.

ഈ പണിമുടക്ക് ദിനത്തിൽ

പങ്കെടുക്കുന്ന എല്ലാവരും

ഈ പാവങ്ങളുടെ ആവശ്യത്തെയും സമരത്തെയും മറന്നു പോകരുത്. ഇന്ന് പണിമുടക്ക് നടത്തുന്ന നമ്മളിൽ പലവരും

ഈ പാവപ്പെട്ട തൊഴിലാളികളുടെ ന്യായമായ സമരത്തെ രാഷ്ട്രീയത്തിന്റെ പേരിൽ തോൽപ്പിക്കാൻ ശ്രമിച്ചവരാണ് അതേ നിങ്ങൾ തന്നെയാണ് ഇന്ന് കേരളത്തിലും രാജ്യത്തുള്ള മുഴുവൻ മനുഷ്യരെയും അണിനിരത്തിക്കൊണ്ട് ഒരു സമരത്തിലേക്ക് നീങ്ങുന്നത്

സമരങ്ങൾ ഉണ്ടാകുന്നത്

ന്യായമായ ആവശ്യങ്ങൾ നിരാകരിക്കപ്പെടുമ്പോഴാണ്

ആ യാഥാർത്ഥ്യം മറന്നു പോകാൻ പാടില്ലാത്ത സർക്കാരാണ് നമ്മുടെ നാട് ഭരിക്കുന്നതെന്ന യാഥാർത്ഥവും

ഈ സമര ദിനത്തിൽ നാം മറന്നു പോകരുത്.  മനുഷ്യരോട് ഒരേ വിഷയത്തിൽ രണ്ട് നീതി പാടില്ല എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്

ആസ്വാതന്ത്ര്യം ഉപയോഗപ്പെടുത്തിയാണ്

അവർക്ക് നഷ്ടപ്പെടുന്ന ആനുകൂല്യത്തിന്റെ ഒരു ചെറിയ വീതം വേണമെന്ന് ആവശ്യപ്പെടുന്നത് .

അവരുടെ ആവശ്യം ന്യായമാണെന്ന് ഈ നാട്ടിലെ മുഴുവൻ മനുഷ്യർക്കും ബോധ്യമുള്ളതാണ് പക്ഷേ ചില രാഷ്ട്രീയ താൽപര്യത്തിന്റെ പേരിൽ ന്യായമായ ആവശ്യത്തെ ചവിറ്റുകൊട്ട യിലേക്ക് വലിച്ചെറിയുന്ന ഒരു നിലപാടാണ് നാം കേരളീയർ സ്വീകരിച്ചുവരുന്നത് 

എന്തിൻ്റെ പേരിലാണെങ്കിലും

ഇത്തരം ന്യായമായ ഒരു സമരത്തോട് മുഖം തിരിച്ചു നിൽക്കുന്ന സർക്കാരിന്റെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടേയും നിലപാട് പൊതുജനങ്ങളിൽ ചോദ്യം ചെയ്യപ്പെടും എന്നതിൽ

സംശയമില്ല.

ആശാ പ്രവർത്തകരുടെ ഈ ന്യായമായ സമരത്തെ സംസ്ഥാന സർക്കാർ മാനിക്കാതെ സമരം അനന്തമായി നീളുന്ന സാഹചര്യത്തിൽ അവർക്ക് മാനസികമായ പിന്തുണ ആവശ്യമാണെന്ന ചിന്തയോടെ എച്ച് ആർ പി എം പ്രവർത്തകർ തൃശ്ശൂരിൽ നിന്നും MK ജോയിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് പഠിക്കലുള്ള സമരപ്പന്തലിൽ എത്തി പിന്തുണയും ആശ്വാസവും നൽകി . 

പാവപ്പെട്ട ആശാവർക്കേഴ്സിൻ്റെ ന്യായമായ സമരത്തിനോട്

ഇനിയും മുഖം തിരിക്കാതെ

ബന്ധപ്പെട്ട

സർക്കാരുകളുടെ ഈഗോ മാറ്റി വെച്ച്  ന്യായമായ ഒരു തീർപ്പുണ്ടാക്കുവാൻ ശ്രമിക്കണമെന്ന് HRPM  ആവശ്യപ്പെടുന്നു .

സംഘടനക്ക് വേണ്ടി

ജോൺസൻ പുല്ലുത്തി



അഭിപ്രായങ്ങളൊന്നുമില്ല:

യുദ്ധത്തിന്റെ പേരിൽ നിരപരാധികളുടെ ജീവഹാനി : ഒരു മനുഷ്യാവകാശ ചോദ്യചിഹ്നം :

യുദ്ധത്തിന്റെ പേരിൽ നിരപരാധികളുടെ ജീവഹാനി : ഒരു മനുഷ്യാവകാശ ചോദ്യചിഹ്നം : ഹമാസും ഇസ്രായേലും തമ്മിലുള്ള സംഘർഷം വർഷങ്ങളായി ആവർത്തിച്ചു കൊണ്ടി...