2025 ജൂലൈ 19, ശനിയാഴ്‌ച

ഭരണ വൈകല്യങ്ങളുടെ ബലിയാട് :

 ⚡ കൊല്ലം : മൈനാഗപ്പള്ളിയിലെ വിദ്യാർത്ഥിയുടെ മരണത്തിൽ ഞെട്ടൽ വിട്ടുമാറാതെ മനസ്സാക്ഷി മരിച്ചിട്ടില്ലാത്തവർ.


ഞങ്ങൾ  ആവശ്യപ്പെടുന്നു 

കുറ്റക്കാർക്കെതിരെ

കടുത്ത നടപടികൾ 

വാക്കുകളിൽ ഒതുക്കാതെ കൃത്യമായ സമയത്ത് സ്വീകരിക്കണമെന്ന് 

H R P M സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി ചെയർമാൻ ജോൺസൻ പുല്ലുത്തി .വൈസ് ചെയർമാൻ ,മുഹമ്മദ് ബഷീർ സൈനി കരിപ്പൂർ 


📢📢📢


കൊല്ലം: മൈനാഗപ്പള്ളിയിലെ സർക്കാർ സ്കൂളിൽ വൈദ്യുതി ഷോക്കേറ്റ് ആറാം ക്ലാസ് വിദ്യാർത്ഥിയായ മിഥുൻ (12) മരണപ്പെട്ടത് കേരള സമൂഹവും വിദ്യാഭ്യാസ മേഖലയും ആകെ നടുക്കിയ സംഭവമാണ് .


1 , സ്കൂൾ മാനേജർ,

2 , പ്രധാന അധ്യാപിക

3, PTA ഭാരവാഹികൾ

4,  സ്കൂളിന് Renewal

നൽകിയ ഉദ്യോഗസ്ഥൻ 

5 , KSEB ഉദ്യോഗസ്ഥർ

6, വിദ്യാഭ്യാസ വകുപ്പ് മന്ത്രി

7 , വൈദ്യുതി മന്ത്രി എന്നിവർ

ഈ സംഭവത്തിൽ പ്രതികളാണ്


📢കേരളത്തിലെ ഒരു സ്കൂൾ മാനേജർക്ക് നിയമപരമായും ഭരണപരമായും ചില നിർണായക ഉത്തരവാദിത്വങ്ങളുണ്ട്. കേരളത്തിലെ വിദ്യാഭ്യാസ നിയമങ്ങളും സർക്കാർ നയങ്ങളും പ്രകാരം, സ്കൂൾ മാനേജർക്ക് സ്കൂളിന്റെ നടത്തിപ്പ്,

അധ്യാപകരുടെയും മറ്റ് സ്റ്റാഫ് അംഗങ്ങളുടെയും നിയമനം, സ്ഥലംമാറ്റം, ശിക്ഷ തുടങ്ങിയ കാര്യങ്ങളിൽ തീരുമാനങ്ങൾ സ്വീകരിക്കുകയും നടപ്പിലാക്കുകയും ചെയ്യേണ്ടത് മാനേജരാണ്.


സർക്കാർ, വിദ്യാഭ്യാസ വകുപ്പ്, ജില്ല/ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസുകൾ തുടങ്ങിയ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഇടപെടലുകൾ നടത്തേണ്ടത് സ്കൂൾ മാനേജരാണ്.


സ്കൂളിന്റെ വരുമാനവും ചെലവുകളും നിയന്ത്രിക്കുകയും

ശമ്പള വിതരണം, പിഎഫ്, ഇൻഷുറൻസ്, ഓഡിറ്റ് തുടങ്ങിയ കാര്യങ്ങൾ  കൈകാര്യം ചെയ്യേണ്ടത് സ്കൂൾ മാനേജരാണ്.


സ്‌കൂൾ ഫണ്ടുകളുടെ ഉപയോഗത്തിൽ പി.ടി.എ /എസ്.എം.സി അംഗങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കേണ്ടതും മാനേജരുടെ ഉത്തരവാദിത്തമാണ്.


കെ ഇ ആർ റൂൾ

KER (Kerala Education Rules) അനുസരിച്ച് എല്ലാ നടപടികളും സ്വീകരിക്കണം .സർക്കാർ അദ്ധ്യാപകരുടെ നിയമനം, സ്ഥലംമാറ്റം, വിമുക്തി, മുൻകൂർ അറിയിപ്പ്, അപ്പീൽ മുതലായ കാര്യങ്ങളിൽ നിയമാനുസൃത നടപടികൾ

സ്വീകരിക്കേണ്ടതും സ്കൂൾ മാനേജരാണ്.


പാഠ്യപദ്ധതിയുടെ ശരിയായ പ്രാവർത്തികത ഉറപ്പാക്കണം.

വിദ്യാർത്ഥികളുടെ ശാസ്ത്രീയമായ പരീക്ഷണങ്ങളും, ക്ലാസ് റൂം പരിശീലനങ്ങളും ശ്രദ്ധിക്കണം

സ്കൂൾ ഉന്നത പരിശീലനത്തിനായി അദ്ധ്യാപകരെ പ്രോത്സാഹിപ്പിക്കണം.

സ്കൂളിന്റെ ആചാര സംഹിതയും നൈതിക മൂല്യങ്ങളും പാലിക്കൽ എന്നിവ ഉറപ്പ് വരുത്തേണ്ടതും സ്കൂൾ മാനേജരാണ്.


വിദ്യാർത്ഥികൾക്കും,

അധ്യാപകർക്കും    രക്ഷിതാക്കൾക്കും സൗഹൃദപരമായ വിദ്യാലയ പരിസരം നൽകണം .

പി.ടി.എ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി (SMC) എന്നിവയുമായി സംവദിച്ച് സ്കൂളിന്റെ ആകെ വികസനത്തിനുള്ള പദ്ധതികൾ രൂപപ്പെടുത്തി നടപ്പിലാക്കേണ്ടതും സ്കൂൾ മാനേജരുടെ ഉത്തരവാദിത്തമാണ്.


സ്കൂളിലെ പ്രശ്നങ്ങൾ PTA യോഗങ്ങളിലൂടെയും പൊതുയോഗങ്ങളിലൂടെയും പരിഹരിക്കാൻ ശ്രമിക്കണം

വിദ്യാഭ്യാസ വകുപ്പിന്റെ

എല്ലാ സർക്കുലറുകളും, ഉത്തരവുകളും പൂർണ്ണമായി പ്രാവർത്തികമാക്കേണ്ടതും

സ്കൂൾ മാനേജരാണ്

ഇവയെല്ലാം ഉൾക്കൊള്ളുന്ന 


സ്കൂൾ മാനേജർ ഒരോ വിദ്യാഭ്യാസ സ്ഥാപനത്തിൻ്റെയും ആമുഖ ചിഹ്നംപോലെയാണ് പ്രവർത്തിക്കേണ്ടത്.

ശാസ്ത്രീയമായ മാർഗരേഖകൾ പാലിച്ച് നീതി, കഴിവ്, സമീപനം എന്നിവ കൊണ്ട് വിദ്യാഭ്യാസം മുന്നോട്ട് നയിക്കുന്നതിൽ നിർണായകപങ്കാണ് ഓരോ സ്കൂൾ മാനേജ്മെൻ്റും വഹിക്കേണ്ടത്. 

ആയതുകൊണ്ട് തന്നെ ഈ സംഭവത്തിൽ ഒന്നാം പ്രതിയായി സ്കൂൾ മാനേജർക്കെതിരെ കേസ് ചാർജ് ചെയ്യണം.


📢 കേരളത്തിലെ സ്കൂളുകളിൽ പ്രധാന അധ്യാപിക (Headmistress / Headmaster) എന്ന നിലയിൽ പ്രവർത്തിക്കുന്നവരുടെ റോൾ അതീവ പ്രധാനമാണ്. ഇവർ സ്കൂൾ അഡ്മിനിസ്ട്രേഷന്റെയും അക്കാദമിക് കാര്യങ്ങളുടെയും പ്രതിദിന നിയന്ത്രണവും മേൽനോട്ടവും വഹിക്കുന്ന വ്യക്തിയാണ്. 

അധ്യാപകരുടെ മേൽനോട്ടം

ഡ്യൂട്ടി അലോട്ട്മെന്റ്, ക്ലാസ് ഷെഡ്യൂൾ, ലസൻ പ്ലാൻ, സ്റ്റാഫ് മീറ്റിങ്ങുകൾ എന്നിവ ഒരുക്കുന്നു.അധ്യാപകർക്ക് ഔദ്യോഗികമായി മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.

അച്ചടക്ക ലംഘനങ്ങളോടും പ്രവർത്തനക്കുറവുകളിലും ബാധ്യതയോടെ ഇടപെടുന്നു.

സ്കൂൾ ഭരണകാര്യങ്ങളിൽ

സ്കൂൾ മാനേജരും പ്രധാന അധ്യാപകനും തമ്മിലുള്ള ബന്ധം ഏകോപിപ്പിക്കുന്നു.

സർക്കാർ അഥവാ വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശങ്ങൾ നടപ്പിലാക്കുന്നു.

സ്കൂൾ സ്റ്റോറുകൾ, റെജിസ്റ്ററുകൾ, രജിസ്ട്രേഷൻ, പ്രവേശനം, കണക്കെടുപ്പ് എന്നിവ പ്രമാണിക്കുന്നു.

ഇത്രയും അധികാരത്തോടെ പ്രവർത്തിക്കുന്ന  ഒരു പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്ത് മിഥുൻ എന്ന മിടുക്കനായ വിദ്യാർത്ഥിയുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ നിന്നും ഒഴിഞ്ഞുമാറാൻ ശ്രമിക്കരുത്. 


📢 കേരളത്തിലെ സ്കൂളുകളിൽ PTA (Parent-Teacher Association) എന്നത് അധ്യാപകരും രക്ഷിതാക്കളും തമ്മിലുള്ള ഒരു സമാന അധികാര പങ്കാളിത്തമാണ് .

മക്കൾക്കായുള്ള വിദ്യഭ്യാസ-ഭൗതിക ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഔദ്യോഗിക സംഘടനയാണ്. സ്കൂൾ വിദ്യാഭ്യാസ മേഖലയിലെ ശാസ്ത്രീയമായ പങ്കാളിത്തത്തിനും, സാമൂഹിക ഉത്തരവാദിത്തത്തിനും PTA പ്രധാന ഉപാധിയാണ്.


ഏറ്റവും പ്രധാനപ്പെട്ടത് 

സ്കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ പങ്കാളിത്തം

പാഠശാലയുടെ ശുചിത്വം, സുരക്ഷ, കെട്ടിടം, കുടിവെള്ളം, കമ്പൗണ്ട്, ക്ലാസ് റൂം മെച്ചപ്പെടുത്തൽ മുതലായ കാര്യങ്ങളിൽ PTA ഫണ്ട് വഴി സഹായം നൽകണം .

ഇത്രയും കാര്യങ്ങളിൽ ആധികാരികമായി ഇടപെടാൻ അവസരങ്ങൾ ഉള്ള ഒരു പിടിഎ കമ്മിറ്റിയെ ഈ വിഷയത്തിൽ നിന്നും ഒഴിവാക്കി നിർത്താൻ കഴിയുന്നതല്ല മറ്റുള്ള ഓരോ പിടിഎ കമ്മിറ്റികൾക്കും മാതൃകയാകുന്ന ശിക്ഷ നടപടികൾ ഇവിടെ ഉണ്ടാകണം.


📢 സ്കൂൾ വിറ്റ്നസ് (School Building Fitness Certificate) എന്നത് . ഒരു കെട്ടിടം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സുരക്ഷാപൂർണ്ണമായി ഉപയോഗിക്കാവുന്നതാണോ എന്ന് സ്ഥിരീകരിക്കുന്ന ഔദ്യോഗിക സർട്ടിഫിക്കേഷനാണ്. ഇത് സ്കൂൾ പ്രവർത്തനത്തിനുള്ള പുതിയ അംഗീകാരമാണ് . വിദ്യാർത്ഥികൾക്ക് പ്രവേശനം മുതൽ പരീക്ഷാ സെന്റർ തുടങ്ങി നിരവധി കാര്യങ്ങൾക്ക് നിർബന്ധമായിട്ടുള്ളതാണ്.

ആയതുകൊണ്ട്  വാസ്തവ വിരുതമായ വാദങ്ങൾ ഉയർത്താൻ നിൽക്കാതെ

Fitness Certificate നൽകിയ ഉദ്യോഗസ്ഥനെതിരെ നിർബന്ധമായും കേസെടുക്കണം.


📢 ഒരു സ്കൂളിന്റെ മുകളിലൂടെയോ അതിനടുത്തായോ അപകടകരമായ അവസ്ഥയിൽ വൈദ്യുതി പാസ് ചെയ്യുന്ന ലൈൻ നിലവിൽ ഉണ്ടെങ്കിൽ, അതിന് ബന്ധപ്പെട്ട വിഭവ വിതരണ അതോറിറ്റിയായ വൈദ്യുതി വകുപ്പിന്റെ (Kerala State Electricity Board – KSEB) ഉന്നത ഉത്തരവാദിത്വം ഉണ്ട്.


പരിശോധനയും സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കണം


സ്കൂളുകൾ, ആശുപത്രികൾ, പൊതുജനവാസങ്ങൾ എന്നിവയ്ക്കടുത്തുള്ള ഹൈടെൻഷൻ (HT) അല്ലെങ്കിൽ ഓവർഹെഡ് ലൈൻ അത്രയേറെ ഉയരത്തിലും സുരക്ഷിതമായ സ്ഥലത്തും കൂടി പോവണമെന്നത് നിയമമാണ് (Indian Electricity Rules, 1956 – Rule 77, 79, 80).


സ്കൂളിന്റെ മുകളിലൂടെ അല്ലെങ്കിൽ അതിനടുത്തായി ലൈൻ കടന്നുപോകുമ്പോൾ, KSEB ഉദ്യോഗസ്ഥർ അവ പരിശോധിക്കുകയും, അപകട സാധ്യത ഉണ്ടെങ്കിൽ ഉടൻ നടപടിയെടുക്കുകയും വേണം.

ഈ പ്രവർത്തി കൃത്യമായി ചെയ്തു തീർക്കാൻ കഴിയാത്ത എസ്ഇബി ഉദ്യോഗസ്ഥരെ

ഈ വിഷയത്തിൽ ഒന്നാം

ഒന്നാം പ്രതിയുടെ സ്ഥാനത്ത് തന്നെ നിർത്തണം.


📢 വകുപ്പ് മന്ത്രിമാർക്ക് നേരിട്ട് നിയമപരമായി നേരിട്ട് ഉത്തരവാദിത്വം ഇല്ലെങ്കിലും

പോളിറ്റിക്കൽ, മോറൽ ഉത്തരവാദിത്വം ഇവരുടേതാണ്. 

ജനസുരക്ഷ ഉറപ്പാക്കുന്ന സംവിധാനം സജ്ജമാക്കുന്നതിലും, കൃത്യമായ മേൽനോട്ടം വഹിക്കുന്നതിലും മന്ത്രിയുടെ പ്രാഥമിക കടമയാണ് ഉണ്ടാകേണ്ടത് എന്നാൽ

ഇത്തരം ഉത്തരവാദിത്തങ്ങളിൽ നിന്ന് വീഴ്ചകൾ വരുന്നത് : 

ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും പതിവ് അലക്ഷ്യങ്ങൾ ആവർത്തിക്കുമ്പോൾ നടപടി സ്വീകരിക്കാതെ ഇരിക്കുന്നതാണ് .


റിപ്പോർട്ടുകൾ ലഭിച്ചിട്ടും, അടിയന്തര സുരക്ഷാ നടപടികൾ ഇല്ലാതിരിക്കുമ്പോഴാണ് .


സൗകര്യങ്ങൾ ഒരുക്കുന്നതിൽ തകരാറുകൾ നേരത്തെ അറിയിച്ചിട്ടും അവഗണിച്ചതായി തെളിയുമ്പോഴാണ് .


നീതിപരമായ / പൊതു ഉത്തരവാദിത്വം (Moral & Political Responsibility):

വകുപ്പ് തലത്തിൽ ഉള്ള എല്ലാ കാര്യങ്ങൾക്കും അതിന്റെ രാഷ്ട്രീയ ഉത്തരവാദിത്വം മന്ത്രിമാർക്കാണ്.


ജനങ്ങളുടെ പ്രതീക്ഷ, സുരക്ഷ, അഭിമുഖത്വം എന്നിവയ്ക്ക് ചുമതല വഹിക്കുന്നത് മന്ത്രിമാരാണ്

അപകടങ്ങൾ നടന്നപ്പോൾ പര്യാപ്ത സുരക്ഷാ നടപടികൾ ഇല്ലായിരുന്നെങ്കിൽ, അത് മന്ത്രിയുടെ മോറൽ ഫെയിലിയറായാണ് കണക്കാക്കുന്നത്.

ചിലപ്പോൾ, മന്ത്രിമാർ രാജി സമർപ്പിക്കുന്നത് ഈ പൊതു ഉത്തരവാദിത്തത്തെ അംഗീകരിച്ചുകൊണ്ടാണ്.


ഉദാഹരണമായി


കൊല്ലം മൈനാഗപ്പള്ളി സ്കൂളിൽ, വൈദ്യുതിയേറ്റ് മിഥുൻ എന്ന വിദ്യാർത്ഥി മരിച്ച സംഭവം വാർത്തകളിൽ നിറഞ്ഞിരുന്നു.

ഇങ്ങനെയുള്ള സംഭവങ്ങൾ ഉണ്ടാകുമ്പോൾ KSEB, വിദ്യാഭ്യാസ വകുപ്പ്, സുരക്ഷാ വിഭാഗങ്ങൾ തുടങ്ങി മന്ത്രിമാർ പൊതു വിമർശനം നേരിടേണ്ടിവരുന്നു.


ഇത്തരം സംഭവങ്ങൾ നിയമസഭയിലും, പൊതുസ്ഥലങ്ങളിലും ചർച്ച ചെയ്യപ്പെടുകയും, മന്ത്രിയുടെ നടപടികളിൽ താത്കാലിക വിലയിരുത്തലുകൾ ആവശ്യപ്പെടുകയും ചെയ്യും.

അതിന്റെ തുടർച്ചയാണ് ഞങ്ങൾ ആവശ്യപ്പെടുന്നത് കുറ്റക്കാർക്ക് എതിരെ രാഷ്ട്രീയവും സർവീസ് സംഘടനയും നോക്കാതെ  നീതിയുക്തമായ നിയമ നടപടികൾ സ്വീകരിക്കണം -


സർക്കാർ സ്കൂളുകളിൽ പ്രധാനമായും ചുമതല വഹിക്കുന്നവർ:


അധികാരവും, ചുമതലകളും:


ഹെഡ് മാസ്റ്റർ  പ്രിൻസിപ്പൽ സ്കൂളിന്റെ നേരിട്ടുള്ള അഡ്മിനിസ്ട്രേറ്റീവ് ചുമതല ,


DEO / AEO (വിദ്യാഭ്യാസ ഓഫീസർമാർ) പ്രാഥമിക-ഉന്നത വിദ്യാഭ്യാസത്തിനുള്ള മേഖലാ മേൽനോട്ടം,


ഡയറക്ടറേറ്റ് ഓഫ് പബ്ലിക് ഇൻസ്ട്രക്ഷൻ (DPI) സംസ്ഥാനതല വിദ്യാഭ്യാസ നയങ്ങളും നിയന്ത്രണങ്ങളും ,


വിദ്യാഭ്യാസ വകുപ്പ് മന്ത്രി പൊതു വിദ്യാഭ്യാസ നയപരമായി ഏകാധിപത്യം വഹിക്കുന്ന മന്ത്രിതല ചുമതല.


മിഥുൻ എന്ന മിടുക്കനായ

വിദ്യാർത്ഥിയുടെ മരണത്തിന്

വിദ്യാഭ്യാസ സ്ഥാപനത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചിരുന്നോ എന്നതിനെ ചൊല്ലി നിരവധി ആശങ്കകൾ ഉയരുന്ന

ഈ സാഹചര്യത്തിൽ

പൊതുജനങ്ങൾക്ക് ബോധ്യപ്പെടാൻ കഴിഞ്ഞ ചില വസ്തുതകൾ ഉണ്ട് ആ വസ്തുതകൾ തിരിച്ചറിഞ്ഞു

കേരളത്തിലെ മുഴുവൻ സ്കൂളുകളും പരിസരങ്ങളും

പരിശോധനകൾ നടത്താൻ തയ്യാറാകണം. മിതിഥുനിന്റെ കുടുംബത്തിനും സമൂഹത്തിനും നീതി വേണം അപകടം നടന്നതിന്റെ മുഴുവൻ വിശദാംശങ്ങളും അറിയേണ്ടതും ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുമാണ്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നത് സംസ്ഥാനത്തിന്റെ ബാധ്യതയാണ്. സർക്കാർ ഈ കേസിൽ:ഉയർന്നതല അന്വേഷണത്തിന് ഉത്തരവിടണം.ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് വിധേയമായതും പൊതുസമ്മതിയുള്ളതുമായ ശിക്ഷ ഉറപ്പാക്കണം.

സ്കൂളുകളിൽ സുരക്ഷാ ഓഡിറ്റ് നിർബന്ധമാക്കണമെന്നും

ഹ്യുമാനിസ്റ്റിക് റൈറ്റ്സ് പ്രൊട്ടക്ഷൻ മുവ്മെൻ്റ് (HRPM)

ആവശ്യപ്പെടുന്നു.

Mob : 9037713790

2025 ജൂലൈ 15, ചൊവ്വാഴ്ച

കാന്തപുരം മനുഷ്യസ്നേഹി.

 നിമിഷ പ്രിയയുടെ മോചനത്തിനായി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ നടത്തിയ ഇടപെടൽ ഒരു ധാർമ്മിക, മാനുഷിക മാതൃകയായി ഇന്ത്യയും ഗൾഫ് ലോകവും കാണുന്നു.  

കാന്തപുരം ഉസ്താദ് ദൈവമല്ല ദൈവത്തിന് തുല്യനല്ല.

ഇത്തരം വാക്കുകൾ ഉപയോഗിച്ച് അദ്ദേഹത്തെ ആരും നിന്ദിക്കരുത് .

എന്നാൽ ദൈവത്തിന് ഇഷ്ടപ്പെട്ട മകനാണ് 

കാന്തപുരം ഉസ്താദ് 

ദൈവ പ്രവചനങ്ങൾക്കും ചിന്തകൾക്കും 

വിധേയമായി മനുഷ്യനെ മനുഷ്യനായി കണ്ട് പരസ്പര സ്നേഹത്താലും ബഹുമാനത്താലും 

നന്ദിയില്ലാത്ത മനുഷ്യർക്കിടയിൽ 

ദൈവത്തിൻ്റെ പുത്രനായി

ഈ ഭൂമിയിൽ ജീവിക്കുന്ന

മഹാനിൽ മഹാനായ വ്യക്തിയാണ് കാന്തപുരം മുസ്ലിയാർ ഉസ്താദ് 

കാന്തപുരം ഉസ്താദിന്റെ ഇടപെടൽ ലോകത്തിനു മാതൃകാപരമാണ് . 

മതത്തിനതീതമായ മനുഷ്യത്വം:

കാന്തപുരം ഉസ്താദ് ഒരു മുസ്ലിം മതപണ്ഡിതനാണ്. എന്നാൽ അദ്ദേഹം ഒരു ക്രൈസ്തവ സ്ത്രീയായ നിമിഷ പ്രിയയുടെ മോചനത്തിനായി, മതപരമായ ഭിന്നതകളെ മറികടന്ന് നിസ്വാർത്ഥമായി ഇടപെട്ടത് അതിയായ മാനുഷികതയുടെയും കരുണയുടെയും ഉദാഹരണമാണ്.

ഉസ്താദ് തന്റെ സ്വാധീനം ഉപയോഗിച്ച് യമൻ ഭരണകൂടവും മതപണ്ഡിതരുമായും സംസാരിച്ച്, നിയമപരമായ തടസങ്ങൾ നീക്കം ചെയ്യാനും കരുണയ്ക്ക് വഴിയൊരുക്കാനും ശ്രമിച്ചതും ശ്രമിക്കുന്നതും

മഹത്തായതും മനസ്സിന്റെ വിശാലതയും ആത്മീയ തിളക്കവുമാണ്

കുറ്റം ചെയ്തവൻ ശിക്ഷിക്കപ്പെടണം, പക്ഷേ അതിന്റെ അതിരുകൾക്ക് അപ്പുറമായ ദയയും കരുണയും ഒരുപാട് കാര്യങ്ങൾ മാറ്റുന്നു എന്ന ധാർമ്മിക സമീപനമാണ് അദ്ദേഹം സ്വീകരിച്ചത്.

മത സൗഹാർദ്ദത്തിന്റെ മഹത്തായ ഉദാഹരണം:

ഇന്ത്യയുടെ മതസൗഹാർദ്ദം ഇപ്പോഴത്തെ കാലഘട്ടത്തിൽ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ഈ സംഭവത്തിൽ ഒരു മുസ്ലിം പണ്ഡിതൻ ഒരു ക്രൈസ്തവ സ്ത്രീക്ക് വേണ്ടി തന്റെ സമയവും ഊർജവും ചെലവഴിച്ചത്. ഇത് എല്ലാവർക്കും വലിയൊരു പാഠമാണ്.  

🔖 ഒറ്റവാക്കിൽ:

കാന്തപുരം ഉസ്താദ് മനുഷ്യസ്നേഹത്തിന്റെ ജ്വലിച്ചുനിൽക്കുന്ന ഉദാഹരണമാണ്– മതങ്ങൾക്കപ്പുറമുള്ള ഹൃദയങ്ങൾ സംസാരിച്ചതിന്റെ തെളിവ്.

കാന്തപുരം ഉസ്താദ് തന്നെയാണ് .

ഈ മഹത് വ്യക്തിയുടെ

ഏഴ് അയൽപക്കത്ത്

നിൽക്കാനുള്ള യോഗ്യതയില്ലാത്ത ഞാനും

നിമിഷ പ്രിയയുടെ  മോചനത്തിനായി തന്നാൽ കഴിയുന്നത് തെന്നലായി 

എന്നതുപോലെയെങ്കിലും ചെയ്ത പ്രവർത്തിയിൽ

ദൈവത്തിൻ്റെ കയ്യൊപ്പ് ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. 

ഒരു മനുഷ്യവകാശ പ്രവർത്തകൻ എന്ന ധാർമികതയിൽ ഉറച്ചുനിന്ന്

നിമിഷ പ്രിയയുടെ മോചനം ആവശ്യപ്പെട്ട് യമൻ പ്രസിഡണ്ടിനും ,

ആഭ്യന്തരവകുപ്പിനും,

എംബസിക്കും കൃത്യമായ വാക്കുകളും ,ആവശ്യമായ ഉള്ളടക്കവും ഉപയോഗപ്പെടുത്തി 

ക്ഷമാപണ മാപ്പ് അപേക്ഷ  

നൽകിയ  സാധാരണക്കാരുടെ പ്രതിനിധിയും  എല്ലാവരേക്കാളും എളിയവനും 

ചെറിയവനുമായ ജോൺസൺ പുല്ലത്തി എന്ന ഞാൻ  കാന്തപുരം മുസ്ലിയാർ ഉസ്താദിൻ്റെ

ദൈവിക പ്രവർത്തിയിൽ 

ആനന്ദിക്കുകയും ആത്മാഭിമാനം കൊള്ളുകയും ചെയ്യുന്നു. 

നിമിഷപ്രിയയുടെ മോചനം


കാന്തപുരം മുസ്ലിയാർ ഉസ്താദിൽ കൂടി എത്രയും വേഗം യാഥാർത്ഥ്യമാകട്ടെ എന്ന് സർവ്വശക്തനായ ഈശ്വരനോട് പ്രാർത്ഥിക്കുകയും ചെയ്യുന്നു.

എന്ന് :

ജോൺസൻ പുല്ലുത്തി

2025 ജൂലൈ 13, ഞായറാഴ്‌ച

നിമിഷ പ്രിയ :

CLEMENCY PETITION

From:
Humanistic Rights Protection Movement (HRPM)
Reg. No.: TSR/TC/559/2017, Kerala, India

Admin Office:
Pulikan Tower, CG Road, Pudukad,
Thrissur, Kerala – 680 301, India
Email: hrpmtcr@gmail.com | Mob: +91 9037713790

Date: 10/07 2025

To
His Excellency
Minister of Justice
Ministry of Justice
Sana’a, Republic of Yemen

CC:
• His Excellency, President of the Republic of Yemen
• His Excellency, Minister of Foreign Affairs, Yemen
• Embassy of the Republic of Yemen in New Delhi, India

Subject: Appeal for Clemency for Ms. Nimisha Priya, Indian National under Death Sentence

Your Excellency,

Warm greetings from the Humanistic Rights Protection Movement (HRPM), a human rights organization registered under the Societies Act of Kerala, India. We write this with the utmost respect to your esteemed office, seeking mercy and humanitarian intervention in the case of Ms. Nimisha Priya, an Indian citizen currently under sentence of death in the Republic of Yemen.

Background:
Ms. Nimisha Priya, a qualified nurse from Kerala, India, had come to Yemen to serve in the medical field with compassion and dedication. However, in the course of her employment and personal hardship, she became involved in a tragic incident that led to the unfortunate death of a Yemeni citizen. She has been tried and convicted under the law of Yemen.

We acknowledge the judgment of the honorable Yemeni court and respect your country's sovereign laws. Yet, on humanitarian grounds, we humbly submit this petition for clemency and a stay of the execution.

Grounds for Clemency:

Humanitarian Appeal – Ms. Priya is a mother to a young child in India, now raised by elderly grandparents. Her execution will cause permanent trauma to the family.

First Offense – No prior criminal record; served as a dedicated health worker.

Possibility of Diya (Compensation) – We are willing to follow legal mechanisms to offer compensation to the bereaved family.

Widespread Global Concern – International civil society and Indian citizens appeal for compassion.

Islamic Tradition of Forgiveness – We appeal to Your Excellency’s mercy in line with these principles.

Our Request:

Commute the death sentence to life imprisonment or lesser term.

Allow clemency under Yemeni law.

Permit reconciliation/compensation with the victim’s family.

With utmost humility and respect,

Johnson Pulluthi
State Chairperson – Kerala
Humanistic Rights Protection Movement (HRPM)
Reg. No.: TSR/TC/559/2017
Pulikan Tower, CG Road, Pudukad, Thrissur – 680301
📧 hrpmtcr@gmail.com | 📞 +91 9037713790

2025 ജൂലൈ 9, ബുധനാഴ്‌ച

ദിവസം 139 കഴിഞ്ഞു .

 2025 ഫെബ്രുവരി പത്താം തീയതി മുതൽ ന്യായമായ വേദനം ആവശ്യപ്പെട്ട് തിരുവനന്തപുരം സെക്രട്ടറിയേറ്റ് പഠിക്കൽ

പാവപ്പെട്ടവരും. ദരിദ്രരുമായ ആശാ വർക്കേഴ്സ് നടത്തിവരുന്ന സമരം അനന്തമായി നീളുകയാണ് 148 ദിവസം പിന്നിട്ടിരിക്കുന്നു 

139 -ാം ദിനത്തിൽ ഈ സമരത്തിലേക്ക് വീണ്ടും 

HRPM പ്രവർത്തകർ എത്തി .

ആശാവർക്കേഴ്സിന്റെ 

ദയനീയത നിറഞ്ഞ ജീവിതത്തെ ആർഭാടമാക്കാൻ വേണ്ടിയല്ല ഓരോ ദിവസത്തെയും ജീവിതം തള്ളി നീക്കുന്നതിനുവേണ്ടി തികച്ചും ന്യായമായ വേദനം ആവശ്യപ്പെട്ടാണ് ആ പാവങ്ങൾ സമരം ചെയ്യുന്നത്.

ഈ പണിമുടക്ക് ദിനത്തിൽ

പങ്കെടുക്കുന്ന എല്ലാവരും

ഈ പാവങ്ങളുടെ ആവശ്യത്തെയും സമരത്തെയും മറന്നു പോകരുത്. ഇന്ന് പണിമുടക്ക് നടത്തുന്ന നമ്മളിൽ പലവരും

ഈ പാവപ്പെട്ട തൊഴിലാളികളുടെ ന്യായമായ സമരത്തെ രാഷ്ട്രീയത്തിന്റെ പേരിൽ തോൽപ്പിക്കാൻ ശ്രമിച്ചവരാണ് അതേ നിങ്ങൾ തന്നെയാണ് ഇന്ന് കേരളത്തിലും രാജ്യത്തുള്ള മുഴുവൻ മനുഷ്യരെയും അണിനിരത്തിക്കൊണ്ട് ഒരു സമരത്തിലേക്ക് നീങ്ങുന്നത്

സമരങ്ങൾ ഉണ്ടാകുന്നത്

ന്യായമായ ആവശ്യങ്ങൾ നിരാകരിക്കപ്പെടുമ്പോഴാണ്

ആ യാഥാർത്ഥ്യം മറന്നു പോകാൻ പാടില്ലാത്ത സർക്കാരാണ് നമ്മുടെ നാട് ഭരിക്കുന്നതെന്ന യാഥാർത്ഥവും

ഈ സമര ദിനത്തിൽ നാം മറന്നു പോകരുത്.  മനുഷ്യരോട് ഒരേ വിഷയത്തിൽ രണ്ട് നീതി പാടില്ല എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്

ആസ്വാതന്ത്ര്യം ഉപയോഗപ്പെടുത്തിയാണ്

അവർക്ക് നഷ്ടപ്പെടുന്ന ആനുകൂല്യത്തിന്റെ ഒരു ചെറിയ വീതം വേണമെന്ന് ആവശ്യപ്പെടുന്നത് .

അവരുടെ ആവശ്യം ന്യായമാണെന്ന് ഈ നാട്ടിലെ മുഴുവൻ മനുഷ്യർക്കും ബോധ്യമുള്ളതാണ് പക്ഷേ ചില രാഷ്ട്രീയ താൽപര്യത്തിന്റെ പേരിൽ ന്യായമായ ആവശ്യത്തെ ചവിറ്റുകൊട്ട യിലേക്ക് വലിച്ചെറിയുന്ന ഒരു നിലപാടാണ് നാം കേരളീയർ സ്വീകരിച്ചുവരുന്നത് 

എന്തിൻ്റെ പേരിലാണെങ്കിലും

ഇത്തരം ന്യായമായ ഒരു സമരത്തോട് മുഖം തിരിച്ചു നിൽക്കുന്ന സർക്കാരിന്റെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടേയും നിലപാട് പൊതുജനങ്ങളിൽ ചോദ്യം ചെയ്യപ്പെടും എന്നതിൽ

സംശയമില്ല.

ആശാ പ്രവർത്തകരുടെ ഈ ന്യായമായ സമരത്തെ സംസ്ഥാന സർക്കാർ മാനിക്കാതെ സമരം അനന്തമായി നീളുന്ന സാഹചര്യത്തിൽ അവർക്ക് മാനസികമായ പിന്തുണ ആവശ്യമാണെന്ന ചിന്തയോടെ എച്ച് ആർ പി എം പ്രവർത്തകർ തൃശ്ശൂരിൽ നിന്നും MK ജോയിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് പഠിക്കലുള്ള സമരപ്പന്തലിൽ എത്തി പിന്തുണയും ആശ്വാസവും നൽകി . 

പാവപ്പെട്ട ആശാവർക്കേഴ്സിൻ്റെ ന്യായമായ സമരത്തിനോട്

ഇനിയും മുഖം തിരിക്കാതെ

ബന്ധപ്പെട്ട

സർക്കാരുകളുടെ ഈഗോ മാറ്റി വെച്ച്  ന്യായമായ ഒരു തീർപ്പുണ്ടാക്കുവാൻ ശ്രമിക്കണമെന്ന് HRPM  ആവശ്യപ്പെടുന്നു .

സംഘടനക്ക് വേണ്ടി

ജോൺസൻ പുല്ലുത്തി



2025 ജൂലൈ 6, ഞായറാഴ്‌ച

കള്ള് വണ്ടികൾ തെരുവ് വീഥികൾ കയ്യടക്കുന്നു.


 നന്തിക്കരയിൽ പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണമായ

അന്ത്യം സംഭവിച്ചു.

വിദ്യാർത്ഥിയുടെ 

കുടുംബത്തിൻ്റെ നികത്താനാകാത്ത ദുഃഖത്തിൽ HRPM ൻ്റെ അംഗങ്ങൾ പങ്കുചേരുന്നു .

വരും നാളുകളിൽ 

ഇതുപോലുള്ള അതിദാരുണമായ അന്ത്യങ്ങൾ

പെരുവഴിയിൽ ഉണ്ടാകാതിരിക്കാൻ

റോഡ് നിയമങ്ങൾ പാലിക്കാതെ സ്വാർത്ഥതയുടെ

ഭാഗമായി മനുഷ്യജീവനുകൾക്ക് വില കലിപ്പിക്കാതെ റോഡുകളിൽ 

ചീറിപ്പായുന്ന കള്ള് വിതരണ പിക്കപ്പ് വാനുകൾ മുതലുള്ള മറ്റു വാഹനങ്ങളെയും പിടികൂടി

ആവശ്യമായ കരുതൽ സ്വീകരിക്കേണ്ടത് മാറ്റിവയ്ക്കാൻ കഴിയാത്ത ആവശ്യമാണ്.

ഈ വിഷയത്തിൽ ബന്ധപ്പെട്ട പൊതുപ്രവർത്തകർ ഉൾപ്പെടെ , ജനപ്രതിനിധികൾ,

ഭരണാധികാരികൾ,

പോലീസ് ഉദ്യോഗസ്ഥർ,

മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ  ഇടപെടണമെന്നും ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു.

കോർപ്പറേറ്റ് മുതലാളിത്തം സംരക്ഷിക്കപ്പെടുന്നതുപോലെ

നമ്മുടെ തെരുവീഥികളിൽ മനുഷ്യജീവന് ഭീഷണിവരുത്തി ചീറിപ്പായുന്ന വാഹനങ്ങൾ സംരക്ഷിക്കപ്പെടാൻ പാടില്ല.

എങ്ങനെയോ ഉൽപ്പാദിപ്പിക്കുന്ന നാശത്തിന്റെ 

നിർമ്മിത കള്ളുമായി

കേരളത്തിൻ്റെ തെരുവീഥികളിലൂടെ പുലർച്ച മുതൽ അമിതവേഗതിയിൽ ചീറിപ്പായുന്ന പിക്കപ്പ് വാനുകൾ നമ്മൾ സ്ഥിരം കാണുന്ന കാഴ്ചയാണ് . 

പ്രത്യേകിച്ച് പാലക്കാട് എറണാകുളം നാഷണൽ ഹൈവേയിൽ ഈ കാഴ്ച കാണാത്തവർ ഉണ്ടാവുകയില്ല.

തികച്ചും അപകടകരമായ രീതിയിലാണ് ഇത്തരം വാഹനങ്ങൾ ആരെയും വക്കാതെ നിരത്തുകളിൽ ചീറിപ്പാകുന്നത്.

സിഗ്നൽ പോലും തെറ്റിച്ച് കടന്നുപോകുന്ന ഇത്തരം വാഹനങ്ങളും അതിലെ ഡ്രൈവർമാരും എന്നും സുരക്ഷിതരാണ്

ആ സ്ഥിതി മാറണം

നിയമ സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിക്കണം 

അല്ലെങ്കിൽ ഇതുപോലുള്ള അതിദാരുണമായ സംഭവങ്ങൾ ആവർത്തിക്കപ്പെടും.

കള്ളുമായി അമിതവേഗത്തിൽ ചീറിപ്പാഞ്ഞിരുന്നു പിക്കപ്പ് വാൻ ഇടിച്ചു തെറിപ്പിച്ചാണ്

നന്തിക്കരയിൽ പ്ലസ് ടു വിദ്യാർത്ഥിനി വൈഷ്‌ണ (17)

യുടെ ദാരുണ അന്ത്യം സംഭവിച്ചത്. ഇത് ആദ്യത്തെ സംഭവമല്ല. 

2025 ഏപ്രിൽ 12ന് 

വടക്കഞ്ചേരി വാണിയമ്പാറയിൽ ദേശീയപാതയിലുണ്ടായ പകടത്തിൽ കാൽനടയാത്രികരായ 2 പേർക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. അന്നും

കള്ള് കയറ്റി വന്ന വാഹനമാണ് വാണിയമ്പാറ സ്വദേശി ജോണി (59) മണിയം കിണർ സ്വദേശി രാജു (53) എന്നിവരെ ഇടിച്ച്

തെറിപ്പിച്ചത്.

ദേശീയപാതയുടെ അരികിലൂടെ നടന്ന് പോകുകയായിരുന്നു ജോണിക്കും രാജുവിനുമാണ്

കള്ള് ലോബിയുടെ  അശ്രദ്ധമൂലം ജീവൻ നഷ്ടമായത്.


ഇതുപോലെ മറ്റു അനവധിയായ അപകടങ്ങൾ ദേശീയപാതയിൽ കള്ള് കയറ്റിവരുന്ന വാഹനങ്ങൾ സൃഷ്ടിക്കുന്നത് ആരും അറിയാതെ പോവുകയാണ് ചെയ്യുന്നത്. ഇനിയും ഇത് അനുവദിച്ചുകൂടാ അധികാരികളും ഉദ്യോഗസ്ഥരും

റോഡിൽ നടക്കുന്ന കള്ളു വണ്ടികളുടെ ഈ വിളയാട്ടം അവസാനിപ്പിക്കാൻ നടപടിയുമായി രംഗത്തുവരണമെന്ന്

അഭ്യർത്ഥിക്കുന്നു.



2025 ജൂൺ 29, ഞായറാഴ്‌ച

How to exercise freedom of expression

Freedom of Expression – A Democratic Lifeline

Speaking on the foundation of freedom of expression, one must begin by acknowledging that human beings are thinking beings. The ability to express one’s thoughts and ideas without fear or shame is fundamental to living with dignity. This is the essence of freedom of expression – the heartbeat of any democratic society.

Freedom of expression is the right of an individual to articulate their ideas, beliefs, opinions, religious views, and political stances without fear, doubt, or guilt. This right can be exercised through speech, writing, art, music, public speaking, and social media, among others.

Article 19(1)(A) of the Constitution of India guarantees every citizen the right to freedom of speech and expression. However, this right is not absolute. To ensure national security, public order, decency, morality, and to prevent contempt of court, hate speech, or communal discord, reasonable restrictions are imposed by law.

Where there is no freedom, thought becomes futile and social justice collapses.

Freedom of expression is essential to the very foundation of democracy. It creates space for political criticism, public discourse, and personal growth. In today’s world, social media serves as the most powerful platform for expression, making the exercise of this freedom more accessible than ever before.

However, a significant section of the public still does not utilize this freedom for constructive or meaningful purposes. At the same time, increasing censorship, arbitrary cyber laws, online trolling, and pressure-group attacks have emerged as serious threats to freedom of expression.

From the era of the Renaissance to the modern age, the transformative leaders and thinkers who shaped the world we live in today — achieved it through their unwavering commitment to expression and self-awareness.

Figures like Buddha, Gandhi, Tagore, Ambedkar, Kalidasa, and Swami Vivekananda stand as shining examples of the power of expressive freedom.

In this context, it is our responsibility to exercise this freedom with a sense of accountability. No opinion should encroach upon the rights and dignity of another. Freedom must walk hand in hand with discipline and ethics.

Freedom of expression is not just a right — it is the lifeblood of human intellectual and creative evolution. Safeguarding it is not only our constitutional right but also our moral obligation to the land we belong to.

HRPM – Human Rights | Social Science | Media Platform
Johnson Pulluthi

നിയമപരമായി ലഭിക്കേണ്ട ആനുകൂല്യം ഉദ്യോഗസ്ഥർ മൂന്നുവർഷം തടഞ്ഞുവച്ചു.

മേരി ചേച്ചിക്ക് അർഹതപ്പെട്ട നിയമത്തിന്റെ ആനുകൂല്യം കഴിഞ്ഞ മൂന്നു വർഷമായി ഉദ്യോഗസ്ഥർ തടഞ്ഞു വച്ചിരിക്കുകയായിരുന്നു :

നിയമപരമായി ലഭിക്കേണ്ട


അർഹതപ്പെട്ട ആനുകൂല്യം
നേടിയെടുക്കുന്നതിനുവേണ്ടി
സമീപിച്ച ബന്ധപ്പെട്ട പൊതുപ്രവർത്തകർ എല്ലാവരും മേരി ചേച്ചിയെ കേൾക്കാൻ തയ്യാറായില്ല.

HRPM ൻ്റെ തൃശ്ശൂർ ജില്ലയിലെ അംഗമായ ശ്രീ : MK ജോയി ചേട്ടൻ്റെ ഭാര്യയാണ് ശ്രീമതി : മേരി ചേച്ചി .

1995 ൽ അന്നത്തെ കൃഷിമന്ത്രിയായിരുന്ന  ശ്രീ :  പി പി ജോർജ് മാസ്റ്ററുടെ നേതൃത്വത്തിൽ  ഒരു ലക്ഷം
യുവജനങ്ങൾക്കുള്ള തൊഴിൽ പദ്ധതി പ്രകാരം ആയിരം രൂപ വീതം സർക്കാരിലേക്ക് അടച്ച്
60 വയസ്സ് തികയുമ്പോൾ പെൻഷനും ആനുകൂല്യങ്ങൾ അടക്കം അടച്ച സംഖ്യയും തിരികെ ലഭിക്കുന്ന സർക്കാരിൻ്റെ പദ്ധതിയിയുടെ ഭാഗമായ മേരി ചേച്ചി ആനുകൂല്യങ്ങൾക്കായി 2023 ൽ പുതുക്കാട് കൃഷി ഭവൻ ഓഫീസിൽ അപേക്ഷ സമർപ്പിച്ചു.

തുടർന്ന് ആറുമാസം കഴിഞ്ഞിട്ടും അപേക്ഷ
തീർപ്പാകാത്തതിനെ തുടർന്ന്
വീണ്ടും കൃഷിഭവൻ ഓഫീസറെ
സമീപിച്ചപ്പോൾ

മൂന്നുമാസം കഴിഞ്ഞപ്പോൾ
ചെങ്ങലൂരിലെ ഓഫീസിൽ നിന്നും പുതുക്കാട് പ്രവർത്തിക്കുന്ന കൃഷി ഓഫീസിലേക്ക് ഫയൽ അയച്ചു
എന്നാണ് ഉദ്യോഗസ്ഥരിൽ നിന്നും ലഭിച്ച വിവരം .

വീണ്ടും മൂന്നുമാസം കഴിഞ്ഞപ്പോൾ പുതുക്കാട് പ്രവർത്തിക്കുന്ന കൃഷി ഓഫീസിൽ ചെന്ന് അന്വേഷിച്ചു അപ്പോൾ തൃശ്ശൂരിലെ ഓഫീസിലേക്ക് ഫയൽ അയച്ചു എന്നാണ് ഉദ്യോഗസ്ഥരിൽ നിന്നും അറിയാൻ കഴിഞ്ഞത്.

തുടർന്ന് ആറുമാസത്തിനുശേഷം വിവരങ്ങൾ ഒന്നും ലഭിക്കാത്തതിനെ തുടർന്ന്
തൃശ്ശൂർ ചെമ്പുക്കാവിലുള്ള കൃഷി ഓഫീസിൽ നേരിട്ട് എത്തി
അന്വേഷിച്ചപ്പോൾ

കുറച്ചും കൂടി ഫയൽ വരാനുണ്ട്
അത് വന്നു കഴിഞ്ഞാൽ ഫയലുകൾ കളക്ടറേറ്റിലേക്ക് അയക്കുമെന്നാണ് മേരി ചേച്ചിയോട് ഉദ്യോഗസ്ഥർ പറഞ്ഞത്.

വീണ്ടും എട്ടുമാസം കഴിഞ് തൃശ്ശൂരിലെ ഇതേ ഓഫീസിൽ മേരി ചേച്ചിയും ജോയി ചേട്ടനും എത്തി അന്വേഷിച്ചപ്പോഴും   ഫയലുകൾ കളക്ടറേറ്റിലേക്ക് അയച്ചിട്ടില്ലെന്നാണ് ഉദ്യോഗസ്ഥരിൽ നിന്നും
അറിയാൻ കഴിഞ്ഞത്

ശാരീരിക അസുഖങ്ങളെ
തുടർന്ന് ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടുന്ന മേരി ചേച്ചിയും ,ജോയി ചേട്ടനും
മൂന്നുവർഷത്തോളമാണ് ഉദ്യോഗസ്ഥരുടെ കനിവ് തേടി നടന്നത് .

ഒന്നും നടക്കില്ലെന്ന് മനസ്സിലാക്കിയ മേരി ചേച്ചിയും ജോയി ചേട്ടനും
നിരാശയോടെ വീട്ടിലേക്ക്
തിരിച്ചെത്തി.

ശേഷം ജോയി ചേട്ടൻ HRPM ൻ്റെ തൃശ്ശൂർ ജില്ലാ പ്രസിഡണ്ട് ശ്രി :ബൈജു കൊരയ്ച്ചാലിനെ
ഫോണിൽ വിളിച്ച് ഈ അനുഭവങ്ങളെല്ലാം പങ്കുവെച്ചു .
എല്ലാം കേട്ടു കഴിഞ്ഞപ്പോൾ അദ്ദേഹം ജോയി ചേട്ടനോട് പറഞ്ഞത് എത്രയും വേഗം
നമ്മുടെ സംഘടനയുടെ ചെയർമാനെ നേരിൽ കണ്ട് കാര്യം ധരിപ്പിക്കണം ഞാനും ഈ വിഷയങ്ങൾ ചെയർമാനെ അറിയിക്കുന്നുണ്ട് എന്നു പറഞ്ഞ് ജോയി ചേട്ടനെ ആശ്വസിപ്പിച്ചു.

അപ്പോൾ തന്നെ ജില്ലാ പ്രസിഡണ്ട് ബൈജു
കൊരയ്ച്ചാൽ എന്നെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചു .

വിവരങ്ങൾ അറിഞ്ഞപ്പോൾ ജോയി ചേട്ടനോട് എനിക്കൊരു പ്രത്യേക ബഹുമാനം തോന്നി.
അതിന്റെ കാരണം ജോയി ചേട്ടൻ്റെ തൊട്ടടുത്താണ് സംഘടനയുടെ ഓഫീസ് പ്രവർത്തിക്കുന്നത്. എപ്പോൾ പുതുക്കാട് എത്തിയാലും എന്നെ നേരിൽ കാണാമായിരുന്നു .
പക്ഷെ അദ്ദേഹം അത് ചെയ്യാതെ സംഘടനാ ക്ലാസുകളിൽ നിന്ന് ലഭിച്ചിട്ടുള്ള അറിവ് പ്രകാരം
കൃത്യമായ (കേഡർ) ചാനലിൽ കൂടിയാണ് അദ്ദേഹം സംഘടനയെ സമീപിച്ചത്. അതുകൊണ്ടാണ് ഒരു അംഗം
എന്നതിനേക്കാൾ ഉപരി  അദ്ദേഹത്തിനോട് എനിക്ക് പ്രത്യേക സ്നേഹവും ബഹുമാനവും തോന്നിയത്.

തൊട്ടടുത്ത ദിവസം തന്നെ ജോയി ചേട്ടൻ എന്നെ കാണാൻ വരികയും എല്ലാ രേഖകളും അദ്ദേഹം എന്നെ ഏൽപ്പിക്കുകയും ചെയ്തു
ഞാൻ നോക്കാം എന്ന് മാത്രമാണ് അന്ന് ജോയി
ചേട്ടനനോട് പറഞ്ഞത്.

അന്ന് രാത്രി ഒത്തിരി വൈകി ഫയൽ നോക്കിക്കൊണ്ടിരിക്കുമ്പോൾ
ജോയി ചേട്ടൻ്റെ വീടിൻ്റെ അടുത്തുള്ള ഞാൻ ഏറെ ബഹുമാനിക്കുന്ന മുൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനും, പൊതുപ്രവർത്തകനുമായ
ശ്രീ : വർഗീസ് തെക്കേതല
എന്നെ ഫോണിൽ വിളിച്ചു തുടർന്ന് ജോയി ചേട്ടൻ്റെ വിഷയങ്ങളെക്കുറിച്ച് ഒരുപാട് സംസാരിച്ചു. 

ജോൺസൻ ജോയി ചേട്ടൻ ഈ വിഷയം എന്നോട് ഇപ്പോഴാണ് പറയുന്നത് .ജോൺസൺ ഈ വിഷയത്തിൽ ഇടപെട്ടതായി ഞാൻ അറിഞ്ഞു.
എന്ത് ചെയ്താണെങ്കിലും ജോയി ചേട്ടൻ്റെ ഭാര്യക്ക് അർഹതപ്പെട്ട നിയമത്തിന്റെ അനുകൂലം നേടിക്കൊടുക്കണം അതിനുവേണ്ടി എന്റെ എല്ലാ സഹായവും ജോൺസന് ഞാൻ വാഗ്ദാനം ചെയ്യുന്നു എന്നാണ് എന്നോട് എൻ്റെ സുഹൃത്തും കൂടിയായ ശ്രീ : വർഗീസ് തെക്കേതല പറഞ്ഞത്.

അദ്ദേഹത്തെക്കുറിച്ച് പറയുകയാണെങ്കിൽ ജോയി ചേട്ടൻ്റെ ഈ വിഷയം ഞാൻ അറിയുന്നതിനേക്കാൾ മുൻപ് അദ്ദേഹം അറിഞ്ഞിരുന്നുവെങ്കിൽ അദ്ദേഹം മുൻപേ തന്നെ അത് ശരിയാക്കി നൽകുമായിരുന്നു.

പുതുക്കാട് ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ജനകീയനായ
ഒരു പുതുപ്രവർത്തകനാണ് ശ്രീമാൻ വർഗീസ് തെക്കേതല
ഏതൊരു പൊതു വിഷയത്തിലും യാതൊരു മടിയും കൂടാതെ ഇറങ്ങിച്ചെല്ലാനും ജനകീയ പക്ഷത്തുനിന്ന് സംസാരിക്കാനും സമയം കണ്ടെത്താൻ മനസ്സുള്ള ഒരു പൊതുപ്രവർത്തകനാണ്
ശ്രീമാൻ വർഗീസ് തെക്കേതല എന്നതുകൊണ്ടുതന്നെ അദ്ദേഹത്തെ ഞാൻ ഏറെ ബഹുമാനിക്കുന്നവനാണ്.

മേരി ചേച്ചിയുടെ കാര്യത്തിൽ ഉദ്യോഗസ്ഥർ മനപ്പൂർവ്വം
കഷ്ടപ്പെടുത്തിയതാണെന്ന്
ജോയി ചേട്ടൻ്റെ ഫയലുകളിൽ നിന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.  ശേഷം ഞാൻ ബഹുമാനിക്കുന്ന നല്ലവരായ ഉദ്യോഗസ്ഥരിൽ കൂടി ഈ പദ്ധതിയുടെ മുഴുവൻ വിവരങ്ങളും മനസ്സിലാക്കി.

ശേഷം ഏറ്റവും മാന്യമായ രീതിയിൽ ഏത് ഉദ്യോഗസ്ഥനും
ഒറ്റ വായനയിൽ മനസ്സിലാക്കാൻ കഴിയത്തക്കവിധത്തിൽ
നിയമം അറിവുള്ളവനാണ് അപേക്ഷകനെന്ന്
മനസ്സിലാക്കാൻ കഴിയുന്ന
ഒരു അപേക്ഷ തയ്യാറാക്കി
ജോയി ചേട്ടനേയും കൂട്ടി ഞാൻ നേരിട്ട് ചെങ്ങാലൂർ കൃഷി ഓഫീസിൽ എത്തി എൻ്റെ സാന്നിധ്യത്തിൽ ജോയി ചേട്ടനും മേരി ചേച്ചിയും കൃഷി ഓഫീസർക്ക് അപേക്ഷ സമർപ്പിച്ചു.  രണ്ടുമൂന്നു ചോദ്യങ്ങൾ മാത്രമാണ് ഞാൻ കൃഷി ഓഫീസറോട് ചോദിച്ചത്.
തുടർന്ന് രസീത് ചോദിച്ചപ്പോൾ തരാൻ കഴിയില്ലെന്ന് ഓഫീസർ അറിയിച്ചു.  എങ്കിൽ അത് ആവശ്യമില്ല പക്ഷേ ഫോട്ടോകോപ്പി കൈവശമുണ്ട് അതിൽ റിസീവ്ഡ് എഴുതി തരണമെന്ന് ആവശ്യപ്പെട്ടു
കാര്യം വ്യക്തമായി മനസ്സിലാക്കിയ ഓഫീസർ ഉടൻതന്നെ റിസീവ്ഡ് എഴുതി സീൽ വച്ച് നൽകി.

തുടർന്ന് ഏകദേശം മൂന്നുമാസത്തിനുള്ളിൽ
മേരി ചേച്ചിക്ക് ലഭിക്കാനുള്ള
വിഹിതം 36000 രൂപയും അതോടൊപ്പം പെൻഷനും
അനുവദിച്ച വിവരം അറിയിക്കുകയും ഒപ്പം പണം ബാങ്കിൽ വന്ന മെസ്സേജ് ലഭിക്കുകയും ചെയ്തു.
ഈ വിഷയം എല്ലാ അംഗങ്ങളെയും അറിയിക്കണമെന്ന ജോയി ചേട്ടൻ്റെ ആഗ്രഹത്തെ തുടർന്നാണ് ഇത് എഴുതുന്നത്.

ജോയി ചേട്ടന്റെ ഈ വിഷയം
എഴുതുമ്പോൾ ജോയി ചേട്ടനെ സംഘടനയിൽ പരിചയപ്പെടുത്തിയ
ശ്രീ : കുറ്റിക്കാടൻ ജോസ്ഫേട്ടനേയും ഈ അവസരത്തിൽ ഞാൻ ഓർക്കുന്നു.

കേരളത്തിൽ പല  ഓഫീസുകളിലും ഉദ്യോഗസ്ഥ ആധിപത്യം അതിശക്തമായി മുന്നോട്ടുപോകുന്നതാണ് മനസ്സിലാക്കാൻ കഴിയുന്നത്.

ഇതിനെക്കാളും ദയനീയമായ ഒരു സംഭവമാണ് കോടാലിയിലുള്ള ഒരു ദളിത് കുടുംബത്തിലെ അമ്മയ്ക്കും മകനും ഉണ്ടായിട്ടുള്ളത് ആ വിഷയത്തിലും എനിക്ക് ശക്തമായി ഇടപെടേണ്ട സാഹചര്യങ്ങൾ ഉണ്ടായി അവരുടെ എല്ലാ കാര്യങ്ങളും ഭംഗിയായി നടക്കുകയും ചെയ്തു.
ഇതുപോലെ മറ്റു ഒരുപാട് അനുഭവങ്ങളും പങ്കുവെക്കാനുണ്ട്.അർഹതപ്പെട്ട നിയമത്തിന്റെ ആനുകൂലും നഷ്ടപ്പെടുന്നവർക്ക് നീതി ഉറപ്പാക്കുന്നതിനുവേണ്ടി
ചെയ്യാൻ കഴിയുന്നതെല്ലാം
ചെയ്യുക എന്നതാണ് HRPM ൻ്റെ
പ്രധാന ലക്ഷ്യം . /

എന്ന് : ജോൺസൻ പുല്ലുത്തി .

ജോയി ചേട്ടനും മേരി ചേച്ചിയും
നേരിട്ട ഈ വിഷയത്തിൽ
പങ്കുചേർന്ന ശ്രീ : വർഗ്ഗീസ് തെക്കേതലക്കും, ശ്രീ : ബൈജു കൊരയ്ച്ചാലിനും ബഹുമാനപൂർവ്വം നന്ദി അറിയിക്കുന്നു.



യുദ്ധത്തിന്റെ പേരിൽ നിരപരാധികളുടെ ജീവഹാനി : ഒരു മനുഷ്യാവകാശ ചോദ്യചിഹ്നം :

യുദ്ധത്തിന്റെ പേരിൽ നിരപരാധികളുടെ ജീവഹാനി : ഒരു മനുഷ്യാവകാശ ചോദ്യചിഹ്നം : ഹമാസും ഇസ്രായേലും തമ്മിലുള്ള സംഘർഷം വർഷങ്ങളായി ആവർത്തിച്ചു കൊണ്ടി...