2025 ജൂലൈ 13, ഞായറാഴ്‌ച

നിമിഷ പ്രിയ :

CLEMENCY PETITION

From:
Humanistic Rights Protection Movement (HRPM)
Reg. No.: TSR/TC/559/2017, Kerala, India

Admin Office:
Pulikan Tower, CG Road, Pudukad,
Thrissur, Kerala – 680 301, India
Email: hrpmtcr@gmail.com | Mob: +91 9037713790

Date: 10/07 2025

To
His Excellency
Minister of Justice
Ministry of Justice
Sana’a, Republic of Yemen

CC:
• His Excellency, President of the Republic of Yemen
• His Excellency, Minister of Foreign Affairs, Yemen
• Embassy of the Republic of Yemen in New Delhi, India

Subject: Appeal for Clemency for Ms. Nimisha Priya, Indian National under Death Sentence

Your Excellency,

Warm greetings from the Humanistic Rights Protection Movement (HRPM), a human rights organization registered under the Societies Act of Kerala, India. We write this with the utmost respect to your esteemed office, seeking mercy and humanitarian intervention in the case of Ms. Nimisha Priya, an Indian citizen currently under sentence of death in the Republic of Yemen.

Background:
Ms. Nimisha Priya, a qualified nurse from Kerala, India, had come to Yemen to serve in the medical field with compassion and dedication. However, in the course of her employment and personal hardship, she became involved in a tragic incident that led to the unfortunate death of a Yemeni citizen. She has been tried and convicted under the law of Yemen.

We acknowledge the judgment of the honorable Yemeni court and respect your country's sovereign laws. Yet, on humanitarian grounds, we humbly submit this petition for clemency and a stay of the execution.

Grounds for Clemency:

Humanitarian Appeal – Ms. Priya is a mother to a young child in India, now raised by elderly grandparents. Her execution will cause permanent trauma to the family.

First Offense – No prior criminal record; served as a dedicated health worker.

Possibility of Diya (Compensation) – We are willing to follow legal mechanisms to offer compensation to the bereaved family.

Widespread Global Concern – International civil society and Indian citizens appeal for compassion.

Islamic Tradition of Forgiveness – We appeal to Your Excellency’s mercy in line with these principles.

Our Request:

Commute the death sentence to life imprisonment or lesser term.

Allow clemency under Yemeni law.

Permit reconciliation/compensation with the victim’s family.

With utmost humility and respect,

Johnson Pulluthi
State Chairperson – Kerala
Humanistic Rights Protection Movement (HRPM)
Reg. No.: TSR/TC/559/2017
Pulikan Tower, CG Road, Pudukad, Thrissur – 680301
📧 hrpmtcr@gmail.com | 📞 +91 9037713790

2025 ജൂലൈ 9, ബുധനാഴ്‌ച

ദിവസം 139 കഴിഞ്ഞു .

 2025 ഫെബ്രുവരി പത്താം തീയതി മുതൽ ന്യായമായ വേദനം ആവശ്യപ്പെട്ട് തിരുവനന്തപുരം സെക്രട്ടറിയേറ്റ് പഠിക്കൽ

പാവപ്പെട്ടവരും. ദരിദ്രരുമായ ആശാ വർക്കേഴ്സ് നടത്തിവരുന്ന സമരം അനന്തമായി നീളുകയാണ് 148 ദിവസം പിന്നിട്ടിരിക്കുന്നു 

139 -ാം ദിനത്തിൽ ഈ സമരത്തിലേക്ക് വീണ്ടും 

HRPM പ്രവർത്തകർ എത്തി .

ആശാവർക്കേഴ്സിന്റെ 

ദയനീയത നിറഞ്ഞ ജീവിതത്തെ ആർഭാടമാക്കാൻ വേണ്ടിയല്ല ഓരോ ദിവസത്തെയും ജീവിതം തള്ളി നീക്കുന്നതിനുവേണ്ടി തികച്ചും ന്യായമായ വേദനം ആവശ്യപ്പെട്ടാണ് ആ പാവങ്ങൾ സമരം ചെയ്യുന്നത്.

ഈ പണിമുടക്ക് ദിനത്തിൽ

പങ്കെടുക്കുന്ന എല്ലാവരും

ഈ പാവങ്ങളുടെ ആവശ്യത്തെയും സമരത്തെയും മറന്നു പോകരുത്. ഇന്ന് പണിമുടക്ക് നടത്തുന്ന നമ്മളിൽ പലവരും

ഈ പാവപ്പെട്ട തൊഴിലാളികളുടെ ന്യായമായ സമരത്തെ രാഷ്ട്രീയത്തിന്റെ പേരിൽ തോൽപ്പിക്കാൻ ശ്രമിച്ചവരാണ് അതേ നിങ്ങൾ തന്നെയാണ് ഇന്ന് കേരളത്തിലും രാജ്യത്തുള്ള മുഴുവൻ മനുഷ്യരെയും അണിനിരത്തിക്കൊണ്ട് ഒരു സമരത്തിലേക്ക് നീങ്ങുന്നത്

സമരങ്ങൾ ഉണ്ടാകുന്നത്

ന്യായമായ ആവശ്യങ്ങൾ നിരാകരിക്കപ്പെടുമ്പോഴാണ്

ആ യാഥാർത്ഥ്യം മറന്നു പോകാൻ പാടില്ലാത്ത സർക്കാരാണ് നമ്മുടെ നാട് ഭരിക്കുന്നതെന്ന യാഥാർത്ഥവും

ഈ സമര ദിനത്തിൽ നാം മറന്നു പോകരുത്.  മനുഷ്യരോട് ഒരേ വിഷയത്തിൽ രണ്ട് നീതി പാടില്ല എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്

ആസ്വാതന്ത്ര്യം ഉപയോഗപ്പെടുത്തിയാണ്

അവർക്ക് നഷ്ടപ്പെടുന്ന ആനുകൂല്യത്തിന്റെ ഒരു ചെറിയ വീതം വേണമെന്ന് ആവശ്യപ്പെടുന്നത് .

അവരുടെ ആവശ്യം ന്യായമാണെന്ന് ഈ നാട്ടിലെ മുഴുവൻ മനുഷ്യർക്കും ബോധ്യമുള്ളതാണ് പക്ഷേ ചില രാഷ്ട്രീയ താൽപര്യത്തിന്റെ പേരിൽ ന്യായമായ ആവശ്യത്തെ ചവിറ്റുകൊട്ട യിലേക്ക് വലിച്ചെറിയുന്ന ഒരു നിലപാടാണ് നാം കേരളീയർ സ്വീകരിച്ചുവരുന്നത് 

എന്തിൻ്റെ പേരിലാണെങ്കിലും

ഇത്തരം ന്യായമായ ഒരു സമരത്തോട് മുഖം തിരിച്ചു നിൽക്കുന്ന സർക്കാരിന്റെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടേയും നിലപാട് പൊതുജനങ്ങളിൽ ചോദ്യം ചെയ്യപ്പെടും എന്നതിൽ

സംശയമില്ല.

ആശാ പ്രവർത്തകരുടെ ഈ ന്യായമായ സമരത്തെ സംസ്ഥാന സർക്കാർ മാനിക്കാതെ സമരം അനന്തമായി നീളുന്ന സാഹചര്യത്തിൽ അവർക്ക് മാനസികമായ പിന്തുണ ആവശ്യമാണെന്ന ചിന്തയോടെ എച്ച് ആർ പി എം പ്രവർത്തകർ തൃശ്ശൂരിൽ നിന്നും MK ജോയിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് പഠിക്കലുള്ള സമരപ്പന്തലിൽ എത്തി പിന്തുണയും ആശ്വാസവും നൽകി . 

പാവപ്പെട്ട ആശാവർക്കേഴ്സിൻ്റെ ന്യായമായ സമരത്തിനോട്

ഇനിയും മുഖം തിരിക്കാതെ

ബന്ധപ്പെട്ട

സർക്കാരുകളുടെ ഈഗോ മാറ്റി വെച്ച്  ന്യായമായ ഒരു തീർപ്പുണ്ടാക്കുവാൻ ശ്രമിക്കണമെന്ന് HRPM  ആവശ്യപ്പെടുന്നു .

സംഘടനക്ക് വേണ്ടി

ജോൺസൻ പുല്ലുത്തി



2025 ജൂലൈ 6, ഞായറാഴ്‌ച

കള്ള് വണ്ടികൾ തെരുവ് വീഥികൾ കയ്യടക്കുന്നു.


 നന്തിക്കരയിൽ പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണമായ

അന്ത്യം സംഭവിച്ചു.

വിദ്യാർത്ഥിയുടെ 

കുടുംബത്തിൻ്റെ നികത്താനാകാത്ത ദുഃഖത്തിൽ HRPM ൻ്റെ അംഗങ്ങൾ പങ്കുചേരുന്നു .

വരും നാളുകളിൽ 

ഇതുപോലുള്ള അതിദാരുണമായ അന്ത്യങ്ങൾ

പെരുവഴിയിൽ ഉണ്ടാകാതിരിക്കാൻ

റോഡ് നിയമങ്ങൾ പാലിക്കാതെ സ്വാർത്ഥതയുടെ

ഭാഗമായി മനുഷ്യജീവനുകൾക്ക് വില കലിപ്പിക്കാതെ റോഡുകളിൽ 

ചീറിപ്പായുന്ന കള്ള് വിതരണ പിക്കപ്പ് വാനുകൾ മുതലുള്ള മറ്റു വാഹനങ്ങളെയും പിടികൂടി

ആവശ്യമായ കരുതൽ സ്വീകരിക്കേണ്ടത് മാറ്റിവയ്ക്കാൻ കഴിയാത്ത ആവശ്യമാണ്.

ഈ വിഷയത്തിൽ ബന്ധപ്പെട്ട പൊതുപ്രവർത്തകർ ഉൾപ്പെടെ , ജനപ്രതിനിധികൾ,

ഭരണാധികാരികൾ,

പോലീസ് ഉദ്യോഗസ്ഥർ,

മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ  ഇടപെടണമെന്നും ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു.

കോർപ്പറേറ്റ് മുതലാളിത്തം സംരക്ഷിക്കപ്പെടുന്നതുപോലെ

നമ്മുടെ തെരുവീഥികളിൽ മനുഷ്യജീവന് ഭീഷണിവരുത്തി ചീറിപ്പായുന്ന വാഹനങ്ങൾ സംരക്ഷിക്കപ്പെടാൻ പാടില്ല.

എങ്ങനെയോ ഉൽപ്പാദിപ്പിക്കുന്ന നാശത്തിന്റെ 

നിർമ്മിത കള്ളുമായി

കേരളത്തിൻ്റെ തെരുവീഥികളിലൂടെ പുലർച്ച മുതൽ അമിതവേഗതിയിൽ ചീറിപ്പായുന്ന പിക്കപ്പ് വാനുകൾ നമ്മൾ സ്ഥിരം കാണുന്ന കാഴ്ചയാണ് . 

പ്രത്യേകിച്ച് പാലക്കാട് എറണാകുളം നാഷണൽ ഹൈവേയിൽ ഈ കാഴ്ച കാണാത്തവർ ഉണ്ടാവുകയില്ല.

തികച്ചും അപകടകരമായ രീതിയിലാണ് ഇത്തരം വാഹനങ്ങൾ ആരെയും വക്കാതെ നിരത്തുകളിൽ ചീറിപ്പാകുന്നത്.

സിഗ്നൽ പോലും തെറ്റിച്ച് കടന്നുപോകുന്ന ഇത്തരം വാഹനങ്ങളും അതിലെ ഡ്രൈവർമാരും എന്നും സുരക്ഷിതരാണ്

ആ സ്ഥിതി മാറണം

നിയമ സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിക്കണം 

അല്ലെങ്കിൽ ഇതുപോലുള്ള അതിദാരുണമായ സംഭവങ്ങൾ ആവർത്തിക്കപ്പെടും.

കള്ളുമായി അമിതവേഗത്തിൽ ചീറിപ്പാഞ്ഞിരുന്നു പിക്കപ്പ് വാൻ ഇടിച്ചു തെറിപ്പിച്ചാണ്

നന്തിക്കരയിൽ പ്ലസ് ടു വിദ്യാർത്ഥിനി വൈഷ്‌ണ (17)

യുടെ ദാരുണ അന്ത്യം സംഭവിച്ചത്. ഇത് ആദ്യത്തെ സംഭവമല്ല. 

2025 ഏപ്രിൽ 12ന് 

വടക്കഞ്ചേരി വാണിയമ്പാറയിൽ ദേശീയപാതയിലുണ്ടായ പകടത്തിൽ കാൽനടയാത്രികരായ 2 പേർക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. അന്നും

കള്ള് കയറ്റി വന്ന വാഹനമാണ് വാണിയമ്പാറ സ്വദേശി ജോണി (59) മണിയം കിണർ സ്വദേശി രാജു (53) എന്നിവരെ ഇടിച്ച്

തെറിപ്പിച്ചത്.

ദേശീയപാതയുടെ അരികിലൂടെ നടന്ന് പോകുകയായിരുന്നു ജോണിക്കും രാജുവിനുമാണ്

കള്ള് ലോബിയുടെ  അശ്രദ്ധമൂലം ജീവൻ നഷ്ടമായത്.


ഇതുപോലെ മറ്റു അനവധിയായ അപകടങ്ങൾ ദേശീയപാതയിൽ കള്ള് കയറ്റിവരുന്ന വാഹനങ്ങൾ സൃഷ്ടിക്കുന്നത് ആരും അറിയാതെ പോവുകയാണ് ചെയ്യുന്നത്. ഇനിയും ഇത് അനുവദിച്ചുകൂടാ അധികാരികളും ഉദ്യോഗസ്ഥരും

റോഡിൽ നടക്കുന്ന കള്ളു വണ്ടികളുടെ ഈ വിളയാട്ടം അവസാനിപ്പിക്കാൻ നടപടിയുമായി രംഗത്തുവരണമെന്ന്

അഭ്യർത്ഥിക്കുന്നു.



2025 ജൂൺ 29, ഞായറാഴ്‌ച

How to exercise freedom of expression

Freedom of Expression – A Democratic Lifeline

Speaking on the foundation of freedom of expression, one must begin by acknowledging that human beings are thinking beings. The ability to express one’s thoughts and ideas without fear or shame is fundamental to living with dignity. This is the essence of freedom of expression – the heartbeat of any democratic society.

Freedom of expression is the right of an individual to articulate their ideas, beliefs, opinions, religious views, and political stances without fear, doubt, or guilt. This right can be exercised through speech, writing, art, music, public speaking, and social media, among others.

Article 19(1)(A) of the Constitution of India guarantees every citizen the right to freedom of speech and expression. However, this right is not absolute. To ensure national security, public order, decency, morality, and to prevent contempt of court, hate speech, or communal discord, reasonable restrictions are imposed by law.

Where there is no freedom, thought becomes futile and social justice collapses.

Freedom of expression is essential to the very foundation of democracy. It creates space for political criticism, public discourse, and personal growth. In today’s world, social media serves as the most powerful platform for expression, making the exercise of this freedom more accessible than ever before.

However, a significant section of the public still does not utilize this freedom for constructive or meaningful purposes. At the same time, increasing censorship, arbitrary cyber laws, online trolling, and pressure-group attacks have emerged as serious threats to freedom of expression.

From the era of the Renaissance to the modern age, the transformative leaders and thinkers who shaped the world we live in today — achieved it through their unwavering commitment to expression and self-awareness.

Figures like Buddha, Gandhi, Tagore, Ambedkar, Kalidasa, and Swami Vivekananda stand as shining examples of the power of expressive freedom.

In this context, it is our responsibility to exercise this freedom with a sense of accountability. No opinion should encroach upon the rights and dignity of another. Freedom must walk hand in hand with discipline and ethics.

Freedom of expression is not just a right — it is the lifeblood of human intellectual and creative evolution. Safeguarding it is not only our constitutional right but also our moral obligation to the land we belong to.

HRPM – Human Rights | Social Science | Media Platform
Johnson Pulluthi

നിയമപരമായി ലഭിക്കേണ്ട ആനുകൂല്യം ഉദ്യോഗസ്ഥർ മൂന്നുവർഷം തടഞ്ഞുവച്ചു.

മേരി ചേച്ചിക്ക് അർഹതപ്പെട്ട നിയമത്തിന്റെ ആനുകൂല്യം കഴിഞ്ഞ മൂന്നു വർഷമായി ഉദ്യോഗസ്ഥർ തടഞ്ഞു വച്ചിരിക്കുകയായിരുന്നു :

നിയമപരമായി ലഭിക്കേണ്ട


അർഹതപ്പെട്ട ആനുകൂല്യം
നേടിയെടുക്കുന്നതിനുവേണ്ടി
സമീപിച്ച ബന്ധപ്പെട്ട പൊതുപ്രവർത്തകർ എല്ലാവരും മേരി ചേച്ചിയെ കേൾക്കാൻ തയ്യാറായില്ല.

HRPM ൻ്റെ തൃശ്ശൂർ ജില്ലയിലെ അംഗമായ ശ്രീ : MK ജോയി ചേട്ടൻ്റെ ഭാര്യയാണ് ശ്രീമതി : മേരി ചേച്ചി .

1995 ൽ അന്നത്തെ കൃഷിമന്ത്രിയായിരുന്ന  ശ്രീ :  പി പി ജോർജ് മാസ്റ്ററുടെ നേതൃത്വത്തിൽ  ഒരു ലക്ഷം
യുവജനങ്ങൾക്കുള്ള തൊഴിൽ പദ്ധതി പ്രകാരം ആയിരം രൂപ വീതം സർക്കാരിലേക്ക് അടച്ച്
60 വയസ്സ് തികയുമ്പോൾ പെൻഷനും ആനുകൂല്യങ്ങൾ അടക്കം അടച്ച സംഖ്യയും തിരികെ ലഭിക്കുന്ന സർക്കാരിൻ്റെ പദ്ധതിയിയുടെ ഭാഗമായ മേരി ചേച്ചി ആനുകൂല്യങ്ങൾക്കായി 2023 ൽ പുതുക്കാട് കൃഷി ഭവൻ ഓഫീസിൽ അപേക്ഷ സമർപ്പിച്ചു.

തുടർന്ന് ആറുമാസം കഴിഞ്ഞിട്ടും അപേക്ഷ
തീർപ്പാകാത്തതിനെ തുടർന്ന്
വീണ്ടും കൃഷിഭവൻ ഓഫീസറെ
സമീപിച്ചപ്പോൾ

മൂന്നുമാസം കഴിഞ്ഞപ്പോൾ
ചെങ്ങലൂരിലെ ഓഫീസിൽ നിന്നും പുതുക്കാട് പ്രവർത്തിക്കുന്ന കൃഷി ഓഫീസിലേക്ക് ഫയൽ അയച്ചു
എന്നാണ് ഉദ്യോഗസ്ഥരിൽ നിന്നും ലഭിച്ച വിവരം .

വീണ്ടും മൂന്നുമാസം കഴിഞ്ഞപ്പോൾ പുതുക്കാട് പ്രവർത്തിക്കുന്ന കൃഷി ഓഫീസിൽ ചെന്ന് അന്വേഷിച്ചു അപ്പോൾ തൃശ്ശൂരിലെ ഓഫീസിലേക്ക് ഫയൽ അയച്ചു എന്നാണ് ഉദ്യോഗസ്ഥരിൽ നിന്നും അറിയാൻ കഴിഞ്ഞത്.

തുടർന്ന് ആറുമാസത്തിനുശേഷം വിവരങ്ങൾ ഒന്നും ലഭിക്കാത്തതിനെ തുടർന്ന്
തൃശ്ശൂർ ചെമ്പുക്കാവിലുള്ള കൃഷി ഓഫീസിൽ നേരിട്ട് എത്തി
അന്വേഷിച്ചപ്പോൾ

കുറച്ചും കൂടി ഫയൽ വരാനുണ്ട്
അത് വന്നു കഴിഞ്ഞാൽ ഫയലുകൾ കളക്ടറേറ്റിലേക്ക് അയക്കുമെന്നാണ് മേരി ചേച്ചിയോട് ഉദ്യോഗസ്ഥർ പറഞ്ഞത്.

വീണ്ടും എട്ടുമാസം കഴിഞ് തൃശ്ശൂരിലെ ഇതേ ഓഫീസിൽ മേരി ചേച്ചിയും ജോയി ചേട്ടനും എത്തി അന്വേഷിച്ചപ്പോഴും   ഫയലുകൾ കളക്ടറേറ്റിലേക്ക് അയച്ചിട്ടില്ലെന്നാണ് ഉദ്യോഗസ്ഥരിൽ നിന്നും
അറിയാൻ കഴിഞ്ഞത്

ശാരീരിക അസുഖങ്ങളെ
തുടർന്ന് ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടുന്ന മേരി ചേച്ചിയും ,ജോയി ചേട്ടനും
മൂന്നുവർഷത്തോളമാണ് ഉദ്യോഗസ്ഥരുടെ കനിവ് തേടി നടന്നത് .

ഒന്നും നടക്കില്ലെന്ന് മനസ്സിലാക്കിയ മേരി ചേച്ചിയും ജോയി ചേട്ടനും
നിരാശയോടെ വീട്ടിലേക്ക്
തിരിച്ചെത്തി.

ശേഷം ജോയി ചേട്ടൻ HRPM ൻ്റെ തൃശ്ശൂർ ജില്ലാ പ്രസിഡണ്ട് ശ്രി :ബൈജു കൊരയ്ച്ചാലിനെ
ഫോണിൽ വിളിച്ച് ഈ അനുഭവങ്ങളെല്ലാം പങ്കുവെച്ചു .
എല്ലാം കേട്ടു കഴിഞ്ഞപ്പോൾ അദ്ദേഹം ജോയി ചേട്ടനോട് പറഞ്ഞത് എത്രയും വേഗം
നമ്മുടെ സംഘടനയുടെ ചെയർമാനെ നേരിൽ കണ്ട് കാര്യം ധരിപ്പിക്കണം ഞാനും ഈ വിഷയങ്ങൾ ചെയർമാനെ അറിയിക്കുന്നുണ്ട് എന്നു പറഞ്ഞ് ജോയി ചേട്ടനെ ആശ്വസിപ്പിച്ചു.

അപ്പോൾ തന്നെ ജില്ലാ പ്രസിഡണ്ട് ബൈജു
കൊരയ്ച്ചാൽ എന്നെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചു .

വിവരങ്ങൾ അറിഞ്ഞപ്പോൾ ജോയി ചേട്ടനോട് എനിക്കൊരു പ്രത്യേക ബഹുമാനം തോന്നി.
അതിന്റെ കാരണം ജോയി ചേട്ടൻ്റെ തൊട്ടടുത്താണ് സംഘടനയുടെ ഓഫീസ് പ്രവർത്തിക്കുന്നത്. എപ്പോൾ പുതുക്കാട് എത്തിയാലും എന്നെ നേരിൽ കാണാമായിരുന്നു .
പക്ഷെ അദ്ദേഹം അത് ചെയ്യാതെ സംഘടനാ ക്ലാസുകളിൽ നിന്ന് ലഭിച്ചിട്ടുള്ള അറിവ് പ്രകാരം
കൃത്യമായ (കേഡർ) ചാനലിൽ കൂടിയാണ് അദ്ദേഹം സംഘടനയെ സമീപിച്ചത്. അതുകൊണ്ടാണ് ഒരു അംഗം
എന്നതിനേക്കാൾ ഉപരി  അദ്ദേഹത്തിനോട് എനിക്ക് പ്രത്യേക സ്നേഹവും ബഹുമാനവും തോന്നിയത്.

തൊട്ടടുത്ത ദിവസം തന്നെ ജോയി ചേട്ടൻ എന്നെ കാണാൻ വരികയും എല്ലാ രേഖകളും അദ്ദേഹം എന്നെ ഏൽപ്പിക്കുകയും ചെയ്തു
ഞാൻ നോക്കാം എന്ന് മാത്രമാണ് അന്ന് ജോയി
ചേട്ടനനോട് പറഞ്ഞത്.

അന്ന് രാത്രി ഒത്തിരി വൈകി ഫയൽ നോക്കിക്കൊണ്ടിരിക്കുമ്പോൾ
ജോയി ചേട്ടൻ്റെ വീടിൻ്റെ അടുത്തുള്ള ഞാൻ ഏറെ ബഹുമാനിക്കുന്ന മുൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനും, പൊതുപ്രവർത്തകനുമായ
ശ്രീ : വർഗീസ് തെക്കേതല
എന്നെ ഫോണിൽ വിളിച്ചു തുടർന്ന് ജോയി ചേട്ടൻ്റെ വിഷയങ്ങളെക്കുറിച്ച് ഒരുപാട് സംസാരിച്ചു. 

ജോൺസൻ ജോയി ചേട്ടൻ ഈ വിഷയം എന്നോട് ഇപ്പോഴാണ് പറയുന്നത് .ജോൺസൺ ഈ വിഷയത്തിൽ ഇടപെട്ടതായി ഞാൻ അറിഞ്ഞു.
എന്ത് ചെയ്താണെങ്കിലും ജോയി ചേട്ടൻ്റെ ഭാര്യക്ക് അർഹതപ്പെട്ട നിയമത്തിന്റെ അനുകൂലം നേടിക്കൊടുക്കണം അതിനുവേണ്ടി എന്റെ എല്ലാ സഹായവും ജോൺസന് ഞാൻ വാഗ്ദാനം ചെയ്യുന്നു എന്നാണ് എന്നോട് എൻ്റെ സുഹൃത്തും കൂടിയായ ശ്രീ : വർഗീസ് തെക്കേതല പറഞ്ഞത്.

അദ്ദേഹത്തെക്കുറിച്ച് പറയുകയാണെങ്കിൽ ജോയി ചേട്ടൻ്റെ ഈ വിഷയം ഞാൻ അറിയുന്നതിനേക്കാൾ മുൻപ് അദ്ദേഹം അറിഞ്ഞിരുന്നുവെങ്കിൽ അദ്ദേഹം മുൻപേ തന്നെ അത് ശരിയാക്കി നൽകുമായിരുന്നു.

പുതുക്കാട് ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ജനകീയനായ
ഒരു പുതുപ്രവർത്തകനാണ് ശ്രീമാൻ വർഗീസ് തെക്കേതല
ഏതൊരു പൊതു വിഷയത്തിലും യാതൊരു മടിയും കൂടാതെ ഇറങ്ങിച്ചെല്ലാനും ജനകീയ പക്ഷത്തുനിന്ന് സംസാരിക്കാനും സമയം കണ്ടെത്താൻ മനസ്സുള്ള ഒരു പൊതുപ്രവർത്തകനാണ്
ശ്രീമാൻ വർഗീസ് തെക്കേതല എന്നതുകൊണ്ടുതന്നെ അദ്ദേഹത്തെ ഞാൻ ഏറെ ബഹുമാനിക്കുന്നവനാണ്.

മേരി ചേച്ചിയുടെ കാര്യത്തിൽ ഉദ്യോഗസ്ഥർ മനപ്പൂർവ്വം
കഷ്ടപ്പെടുത്തിയതാണെന്ന്
ജോയി ചേട്ടൻ്റെ ഫയലുകളിൽ നിന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.  ശേഷം ഞാൻ ബഹുമാനിക്കുന്ന നല്ലവരായ ഉദ്യോഗസ്ഥരിൽ കൂടി ഈ പദ്ധതിയുടെ മുഴുവൻ വിവരങ്ങളും മനസ്സിലാക്കി.

ശേഷം ഏറ്റവും മാന്യമായ രീതിയിൽ ഏത് ഉദ്യോഗസ്ഥനും
ഒറ്റ വായനയിൽ മനസ്സിലാക്കാൻ കഴിയത്തക്കവിധത്തിൽ
നിയമം അറിവുള്ളവനാണ് അപേക്ഷകനെന്ന്
മനസ്സിലാക്കാൻ കഴിയുന്ന
ഒരു അപേക്ഷ തയ്യാറാക്കി
ജോയി ചേട്ടനേയും കൂട്ടി ഞാൻ നേരിട്ട് ചെങ്ങാലൂർ കൃഷി ഓഫീസിൽ എത്തി എൻ്റെ സാന്നിധ്യത്തിൽ ജോയി ചേട്ടനും മേരി ചേച്ചിയും കൃഷി ഓഫീസർക്ക് അപേക്ഷ സമർപ്പിച്ചു.  രണ്ടുമൂന്നു ചോദ്യങ്ങൾ മാത്രമാണ് ഞാൻ കൃഷി ഓഫീസറോട് ചോദിച്ചത്.
തുടർന്ന് രസീത് ചോദിച്ചപ്പോൾ തരാൻ കഴിയില്ലെന്ന് ഓഫീസർ അറിയിച്ചു.  എങ്കിൽ അത് ആവശ്യമില്ല പക്ഷേ ഫോട്ടോകോപ്പി കൈവശമുണ്ട് അതിൽ റിസീവ്ഡ് എഴുതി തരണമെന്ന് ആവശ്യപ്പെട്ടു
കാര്യം വ്യക്തമായി മനസ്സിലാക്കിയ ഓഫീസർ ഉടൻതന്നെ റിസീവ്ഡ് എഴുതി സീൽ വച്ച് നൽകി.

തുടർന്ന് ഏകദേശം മൂന്നുമാസത്തിനുള്ളിൽ
മേരി ചേച്ചിക്ക് ലഭിക്കാനുള്ള
വിഹിതം 36000 രൂപയും അതോടൊപ്പം പെൻഷനും
അനുവദിച്ച വിവരം അറിയിക്കുകയും ഒപ്പം പണം ബാങ്കിൽ വന്ന മെസ്സേജ് ലഭിക്കുകയും ചെയ്തു.
ഈ വിഷയം എല്ലാ അംഗങ്ങളെയും അറിയിക്കണമെന്ന ജോയി ചേട്ടൻ്റെ ആഗ്രഹത്തെ തുടർന്നാണ് ഇത് എഴുതുന്നത്.

ജോയി ചേട്ടന്റെ ഈ വിഷയം
എഴുതുമ്പോൾ ജോയി ചേട്ടനെ സംഘടനയിൽ പരിചയപ്പെടുത്തിയ
ശ്രീ : കുറ്റിക്കാടൻ ജോസ്ഫേട്ടനേയും ഈ അവസരത്തിൽ ഞാൻ ഓർക്കുന്നു.

കേരളത്തിൽ പല  ഓഫീസുകളിലും ഉദ്യോഗസ്ഥ ആധിപത്യം അതിശക്തമായി മുന്നോട്ടുപോകുന്നതാണ് മനസ്സിലാക്കാൻ കഴിയുന്നത്.

ഇതിനെക്കാളും ദയനീയമായ ഒരു സംഭവമാണ് കോടാലിയിലുള്ള ഒരു ദളിത് കുടുംബത്തിലെ അമ്മയ്ക്കും മകനും ഉണ്ടായിട്ടുള്ളത് ആ വിഷയത്തിലും എനിക്ക് ശക്തമായി ഇടപെടേണ്ട സാഹചര്യങ്ങൾ ഉണ്ടായി അവരുടെ എല്ലാ കാര്യങ്ങളും ഭംഗിയായി നടക്കുകയും ചെയ്തു.
ഇതുപോലെ മറ്റു ഒരുപാട് അനുഭവങ്ങളും പങ്കുവെക്കാനുണ്ട്.അർഹതപ്പെട്ട നിയമത്തിന്റെ ആനുകൂലും നഷ്ടപ്പെടുന്നവർക്ക് നീതി ഉറപ്പാക്കുന്നതിനുവേണ്ടി
ചെയ്യാൻ കഴിയുന്നതെല്ലാം
ചെയ്യുക എന്നതാണ് HRPM ൻ്റെ
പ്രധാന ലക്ഷ്യം . /

എന്ന് : ജോൺസൻ പുല്ലുത്തി .

ജോയി ചേട്ടനും മേരി ചേച്ചിയും
നേരിട്ട ഈ വിഷയത്തിൽ
പങ്കുചേർന്ന ശ്രീ : വർഗ്ഗീസ് തെക്കേതലക്കും, ശ്രീ : ബൈജു കൊരയ്ച്ചാലിനും ബഹുമാനപൂർവ്വം നന്ദി അറിയിക്കുന്നു.



2025 ജൂൺ 22, ഞായറാഴ്‌ച

ആവിഷ്കാര സ്വാതന്ത്ര്യം:


ആവിഷ്കാര സ്വാതന്ത്ര്യത്തെ
ആസ്പദമാക്കിയാണ് സംസാരിക്കുന്നത് :

സാമൂഹികവും നിയമപരവുമായ തത്വചിന്താത്മക നിരീക്ഷണത്തിലൂടെയും  അതിന്റെ പ്രസക്തിയിലൂടെയും വിശദീകരിക്കുമ്പോൾ
മനുഷ്യൻ ഒരു ചിന്തിക്കുന്ന ജീവിയാണ്. തന്റെ ചിന്തകളും ആശയങ്ങളും മറ്റുള്ളവരുമായി പങ്കുവെയ്ക്കാനുള്ള സ്വാതന്ത്ര്യം ഒരാൾക്ക് അഭിമാനത്തോടെ ജീവിക്കാൻ ആവശ്യമാണ്. അതാണ് ആവിഷ്കാര സ്വാതന്ത്ര്യം — ഒരു ജനാധിപത്യ സമൂഹത്തിന്റെ ഹൃദയതാളം ആവിഷ്കാര സ്വാതന്ത്ര്യമാണ് .

ആവിഷ്കാര സ്വാതന്ത്ര്യം എന്നത് ഒരാൾക്ക് തന്റെ ആശയങ്ങൾ, അഭിപ്രായങ്ങൾ, മതവിശ്വാസങ്ങൾ, രാഷ്ട്രീയ കാഴ്ചപ്പാടുകൾ മുതലായവ സംശയമില്ലാതെ, ഭയമില്ലാതെ, പരിതാപമില്ലാതെ പങ്കുവെക്കാനുള്ള അവകാശമാണ്. ഈ അവകാശം വാക്കുകൾ, എഴുത്ത്, ചിത്രകല, സംഗീതം, പ്രഭാഷണം, സാമൂഹ്യ മാധ്യമങ്ങൾ തുടങ്ങിയവയിലൂടെ പ്രകടമാക്കാവുന്നതാണ് .

ഭാരതീയ ഭരണഘടനയിലെ ആർട്ടിക്കിൾ 19(1)(A) പ്രകാരം, ഓരോ പൗരൻമാർക്കും
അഭിപ്രായസ്വാതന്ത്ര്യത്തിന്
അവകാശമുണ്ട്
എന്നാൽ, ഈ അവകാശം അപരിമിതമായതല്ല. ദേശീയ സുരക്ഷ, പൊതുവ്യവസ്ഥ, അശ്ലീലത, കോടതി നിന്ദ, മതവിദ്വേഷം തുടങ്ങിയവ തടയുന്നതിനായി ഈ സ്വാതന്ത്ര്യത്തിനുമേൽ ചില യുക്തമായ പരിധികൾ നിയമം നിശ്ചയിച്ചിട്ടുണ്ട്.

സ്വാതന്ത്ര്യം അവകാശമല്ലാത്തിടത്ത് ചിന്തകൾ പാഴാകുന്നു.
സാമൂഹ്യ നീതി അവസാനിക്കുന്നു.

ആവിഷ്കാര സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ അടിസ്ഥാന സൂത്രമാണ്. രാഷ്ട്രീയ വിമർശനങ്ങൾക്കും പൊതുപ്രവർത്തനത്തിനും
വ്യക്തിത്വ വികസനത്തിനും
അവസരം നൽകുന്നത് ഇതിലൂടെയാണ്.

വർത്തമാന കാലഘട്ടത്തിൽ ആശയ വിനിമയത്തിന് ഏറ്റവും നല്ല മാർഗ്ഗമായ സാമൂഹ്യ മാധ്യമങ്ങൾ, ഉള്ളടത്തോളം വരെ, ഈ സ്വാതന്ത്ര്യത്തെ എളുപ്പത്തിൽ ഉപഭോഗിക്കാൻ
വാതിലുകൾ തുറന്നുകൊടുക്കുന്നു. 

എന്നാൽ പൊതുജനങ്ങളിൽ വലിയൊരു ശതമാനം മനുഷ്യരും അവസ്ഥ ആവിഷ്കാര സ്വാതന്ത്ര്യം നല്ലതിനുവേണ്ടി ഉപയോഗപ്പെടുത്തുന്നില്ല.

എന്നാൽ അതേ സമയം, നിഘണ്ടുവിധേയമായ സെൻസർഷിപ്പ്, അനധികൃത സൈബർ നിയമങ്ങൾ, ട്രോളിംഗ്, പ്രഷർ ഗ്രൂപ്പുകളുടെ ആക്രമങ്ങൾ തുടങ്ങിയവ ആവിഷ്കാര സ്വാതന്ത്ര്യത്തിന് ഭീഷണിയാകുന്നു.

നവോത്ഥാന കാലം മുതൽ ആധുനിക കാലം വരെ, ലോകത്തെ മാറിച്ചേർത്ത മഹത്മാക്കളെല്ലാം അവരുടെ ആവിഷ്കാര സ്വാതന്ത്ര്യവും ആത്മശ്രദ്ധയും കൊണ്ടാണ്
ഇന്ന് കാണുന്ന സാഹചര്യത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും
നമ്മൾ എത്തിയതെന്ന് ഓർക്കുന്നത് നല്ലതായിരിക്കും.

ബുദ്ധനും ഗാന്ധിജിയും ടാഗോറും അംബേദ്ക്കറും കാളിദാസനും നരേന്ദ്രദത്തന്മാരും ഇതിന് ഉദാഹരണങ്ങളാണ്.

ഇതിൽ നമ്മുടെ ഉത്തരവാദിത്വമെന്നത്
സ്വാതന്ത്ര്യം ഉപഭോഗിക്കുന്നതിൻ്റെ പിന്നിലുള്ളതിന്റെ ബാധ്യതയും ഉത്തരവാദിത്വവും നമ്മൾക്കുണ്ട് ഏതൊരു അഭിപ്രായവും മറ്റൊരാളുടെ അധികാരങ്ങളെ അവഹേളിക്കുന്നതാകരുത്. സ്വാതന്ത്ര്യവും ശിഷ്ടച്ചിന്തയും ഒന്നിച്ച് പോകേണ്ടതുണ്ട്.

ആവിഷ്കാര സ്വാതന്ത്ര്യം മനുഷ്യരുടെ മാനസിക-ബൗദ്ധിക വളർച്ചയ്ക്ക് അത്യാവശ്യമാണ്. അതൊരു അധികാരം മാത്രമല്ല, ചിന്തയുടെയും കലയുടെയും ജന്മാവകാശം കൂടിയാണ്. അതിനെ സംരക്ഷിക്കേണ്ടത് നമ്മുടെ കർമ്മഭൂമിയോടുള്ള ബാധ്യതയും കൂടിയാണ്.

HRPM
മനുഷ്യാവകാശ – സമൂഹശാസ്ത്ര – മാധ്യമം
പ്ലാറ്റ്ഫോം .
ജോൺസൻ പുല്ലുത്തി .

2025 ജൂൺ 8, ഞായറാഴ്‌ച

ലോക പരിസ്ഥിതി ദിനം : എന്തിന്

ലോക പരിസ്ഥിതി ദിനം: ആഘോഷങ്ങളോ, അതൊ ആത്മപരിശോധനയോ?

എന്ന ചോദ്യമാണ് ഈ പരിസ്ഥിതി ദിനത്തിൽ HRPM ൻ്റെ മനുഷ്യാവകാശ പ്രവർത്തകർ ഉയർത്തുന്ന ചോദ്യം .?

ജൂൺ 5. ലോക പരിസ്ഥിതി ദിനം :

സെമിനാറുകൾ, പച്ചപ്പ് നിറഞ്ഞ ഫ്ലക്സ് ബോർഡുകൾ
കടിച്ചാൽ പൊട്ടാത്ത വാക്കുകൾ ഉപയോഗിച്ചുള്ള
പ്രസംഗങ്ങൾ, പ്ലാസ്റ്റിക് വിരുദ്ധ പോസ്റ്ററുകൾ—
ഇവയെല്ലാം ഇന്നേ ദിവസം നാം കാണും. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചുള്ള പ്രതിജ്ഞ. ഉച്ചഭാക്ഷണികളിൽ
ഉച്ചരിക്കും. പൊതുസ്ഥലങ്ങളിൽ വൃക്ഷതൈ വിതരണങ്ങൾ
വൃക്ഷാരോപണം എന്നിവ നടക്കും. രാഷ്ട്രീയ നേതാക്കളും സാംസ്കാരിക സംഘടന നേതാക്കളും ജനപ്രതിനിധികളും പൊതു ജംഗ്ഷനുകളിൽ ഉച്ചഭാഷിണിയിൽ കേൾക്കാൻ രസമുള്ള വാചകങ്ങളാൽ
അതിമനോഹരമായി
തുടർക്കഥയെന്നോണം
പാരിസ്ഥിതിക സംരക്ഷണം എല്ലാവരുടെയും ബാധ്യതയാണ് എന്ന് പ്രസംഗിക്കും. കഴിഞ്ഞവർഷം വരെ ഞങ്ങളും ആ പ്രവർത്തി ചെയ്തിട്ടുണ്ട്.

ഇത്തരം ആഘോഷങ്ങൾക്ക് പിന്നിലായിരിക്കുന്ന യാഥാർത്ഥ്യങ്ങളെയും ഉത്തരവാദിത്തങ്ങളെയും എങ്ങനെ സമീപിക്കുന്നു.?
എന്നത് നമുക്ക് ഒരു നിമിഷം ആലോചിക്കാം:

മനുഷ്യൻ സൃഷ്ടിച്ച വികസനം പ്രകൃതിയെ നിശബ്ദമായി ഇല്ലാതാക്കുകയാണ്. വനങ്ങൾ ഉഴുതെടുക്കപ്പെടുന്നു, നദികൾ മലിനമാവുന്നു, അന്തരീക്ഷം വിഷവാതകങ്ങൾ കൊണ്ട് കറുങ്ങുന്നു.
കാലാവസ്ഥാ വ്യതിയാനം
ജലവെല്ലിപ്പുകൾ
മുതൽ വൻ കാടുതീ വരെ ഏറെയും അതിന്റെ ശക്തിയോടെ നമുക്ക് മുന്നിൽ എത്തിക്കൊണ്ടിരിക്കുകയാണ്.
പക്ഷേ, ഈ എല്ലാ യാഥാർത്ഥ്യങ്ങളുടെയും   പശ്ചാത്തലത്തിൽ ഒരു ദിനം ആഘോഷിക്കുന്നത് പ്രതിസന്ധിയുടെ ഗുരുത്വം മറയ്ക്കുന്ന ശബ്ദമല്ലേ.???
എന്ന ചോദ്യമാണ് എൻ്റെ മനസ്സിൽ ഉണ്ടാകുന്നത്.

കാലാവസ്ഥ വ്യതിയാനത്തിൻ്റെ ഭാഗമായി
താങ്ങാനാവാത്ത  പ്രതിസന്ധികളാണ് മനുഷ്യർ നേരിടുന്നത്.

അതിൻ്റെ പ്രധാന കാരണങ്ങൾ
ഹരിതഗൃഹ വാതകങ്ങളുടെ ഉയർന്ന വ്യാപനമാണ് .

കർബൺ ഡൈ ഓക്സൈഡ് ( CO₂ ) മീഥേൻ ( CH₄ ) നൈട്രസ് ഓക്സൈഡ് ( N₂O ) എന്നിവയുടേയും മറ്റ് ഹരിത ഗൃഹ വാതകങ്ങളുടെയും
കണ്ടെത്താൻ കഴിയാത്ത
തോതിലുള്ള
വർദ്ധനയാണ്
ഉപരിതലത്തിൽ ഉണ്ടായിട്ടുള്ളത് .

വന നശീകരണം
മരങ്ങൾ CO₂ ആഗിരണം ചെയ്യുന്നതിനാൽ വൻതോതിൽ വനം നശിപ്പിക്കുന്നത് വായുവിലെ കാർബൺ അളവ് വർദ്ധിക്കാൻ കാരണമാകുന്നു.

കൽക്കരി എണ്ണ ഡീസൽ തുടങ്ങിയ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം
വ്യവസായങ്ങൾ വാഹനങ്ങൾ വൈദ്യുതി ഉത്പാദനം തുടങ്ങിയ മേഖലകളിൽ ഇവയുടെ ഉപയോഗം അനുദിനം വർദ്ധിച്ചു വരികയാണ് .

കർഷക മേഖലയിലെ മാറ്റങ്ങളുടെ ഭാഗമായി ഉപയോഗിക്കുന്ന
രാസവളങ്ങളും കാർഷിക മേഖലയുടെ ഭാഗമാകുന്ന വളർത്തുമൃഗങ്ങളിലൂടേയും
മീഥേലിൻ്റെ ഉത്പാദനം കൂടുന്നതും കാരണമാകുന്നു.

നഗര വൽക്കരണവും വ്യവസായവൽക്കരണവും:
പ്രകൃതിദത്ത സമതുലിതത്വം കെടുത്തുന്നതിനും താപനില ഉയരുന്നതിനും  വഴിയൊരുക്കുന്നു. ഇതുപോലെ മറ്റു പല കാരണങ്ങളാലും
കാലാവസ്ഥ വ്യതിയാനം സംഭവിക്കുന്നു .

ഇന്ന് പ്രകൃതി നേരിടുന്ന പ്രധാന വെല്ലുവിളികൾ:
വർഷങ്ങൾ പഴക്കമുള്ള മഞ്ഞു പാളികൾ
(ഗ്ലേഷ്യറുകളും ,ഹിമാനികളും
ഉരുകുന്നത് സമുദ്രനിരപ്പ് ഉയരുന്നതിന് കാരണമാവുന്നു.

വന്യജീവികളുടെ വംശനാശം:
കാലാവസ്ഥാ വ്യതിയാനത്തെ അനുസരിച്ച് പല ജീവികൾക്കും ജീവിക്കാൻ കഴിയാതെ വരുന്നു.
വ്യത്യസ്ത കാലാവസ്ഥാ ദുരന്തങ്ങൾ ,കാടുതീ അതിശക്തമായ കൊടുങ്കാറ്റുകൾ
അപാരമായ മഴയും വെള്ളപ്പൊക്കവും
വരൾച്ചയും ഓരോ വർഷവും കൂടിക്കൂടി വരുന്നു.

ഇത്തരം കാലാവസ്ഥ വ്യതിയാനങ്ങൾ മൂലം.

ഭക്ഷ്യ ഉൽപാദനക്രമം തെറ്റുന്നു.
കൃഷിയുടെ സമയക്രമം മാറുകയും, വിളവെടുപ്പ് കുറയുകയും ചെയ്യുന്നു.
ജലസ്രോതസ്സുകളുടെ ക്ഷയം സംഭവിക്കുന്നതുമൂലം
വെള്ളത്തിൻ്റെ ലഭ്യത കുറഞ്ഞുകൊണ്ടിരിക്കുന്നു.
ഇവയെല്ലാം നമ്മൾ ഓരോരുത്തരുടെയും ശ്രമം ആവശ്യമുള്ള ഗുരുതരപ്രശ്‌നങ്ങളാണ്. ഈ വിഷയങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം പരിസ്ഥിതി ദിനത്തിൽ പ്രത്യേകിച്ച് അതി പ്രസക്തമാണ്.

പരിസ്ഥിതി ദിന ആചരണം ആണെങ്കിൽ അതിന്‍റെ ആത്മാവ് എന്താണ്. എവിടെയാണ്.?

ഹരിത ദിനം .പരിസ്ഥിതി സൗഹൃദ പ്രതിജ്ഞ, ഇന്നുതന്നെ ഒരു മരം നടുക എന്നതെല്ലാം
നമ്മൾ ചെയ്യുന്നത് ഒരു
ഇവന്റ് മാനേജ്മെന്റ്
പ്രവൃത്തിപോലെയാണ് ചെയ്യുന്നത് .
പക്ഷേ, അതിന്‍റെ തുടർച്ചയുള്ള സാമൂഹിക  പ്രകൃതിപരമായ ഫലങ്ങൾ എവിടെയാണ്?

വൃക്ഷാരോപണം നടത്തിയതിൽ എത്ര വൃക്ഷങ്ങൾ വളർന്നു എന്ന ചിന്തയിലേക്ക് പോകുന്നവർ ആരാണ് .

ഓരോ ദിവസവും ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുറയ്ക്കാൻ നമ്മുടെ ജീവിതശൈലിയിൽ മാറ്റം വന്നിട്ടുണ്ടോ?

ഒരു വ്യക്തി.ഒരു പൊതുപ്രവർത്തകൻ. ഒരു ജനപ്രതിനിധി, ഒരു ഭരണാധികാരി എന്നിവരാകയാൽ  പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിയന്ത്രിക്കുന്നതിൽ വിജയിക്കാൻ സാധിച്ചിട്ടുണ്ടോ.?

കൃഷിയില്‍ വിവിധതരം കീടനാശിനികൾ (pesticides) ഉപയോഗിക്കുന്നതിന്റെ ഫലമായി മണ്ണിലും പ്രകൃതിയിലും നിരവധി വ്യതിയാനങ്ങളും ദോഷകരമായ മാറ്റങ്ങളും സംഭവിക്കാം. പ്രധാനപ്പെട്ട ചില പ്രകൃതി വ്യതിയാനങ്ങൾ താഴെ പറയാം:

മണ്ണിന്റെ ജൈവഗുണനിലവാരം കുറയുന്നു
കീടനാശിനികൾ മണ്ണിലെ ഗുണനിലവാരമുള്ള ബാക്ടീരിയ, ഫംഗസ്, അനേകമായ സൂക്ഷ്മജീവികളെ കൊല്ലുന്നു.
ഇതിലൂടെ മണ്ണിന്റെ ജൈവസജീവത കുറയുന്നു.
മണ്ണിന്റെ ധാതു ശേഷിയും നിലനില്പും തകരാറിലാകുന്നു.

വിവിധ കീടനാശിനി ഉപയോഗം ജലമാലിന്യവും ഭൂഗർഭജല ദൂഷണവുമാണ്
കീടനാശിനികൾ മഴവെള്ളത്തിലും, ഭൂമിയിലും കറങ്ങി നദികളിലേക്കും കുളങ്ങളിലേക്കും പതിച്ചു പോകുന്നു.
ഭൂഗർഭജലത്തിൽ രാസവസ്തുക്കൾ ചേർന്ന് കുടിവെള്ളം ദുരിതം വിതയ്ക്കുന്നു.
ജലജീവികളുടെ ജീവപര്യന്തം ബാധിക്കുന്നു .
തേന്‍ച്ചീട, തവള, പക്ഷികൾ തുടങ്ങിയ പ്രകൃതിദത്ത കീടനിയന്ത്രകങ്ങൾ നശിക്കുന്നു.
പരാഗസഹായികൾ ഇല്ലാതാകുമ്പോൾ വിളകൾ കുറയും – കൃഷിയുടെ തന്നെ നിലനില്പ് തകരും.

ഇത്തരം കീടനാശിനികളുടെ ഉപയോഗംമൂലം
മനുഷ്യാരോഗ്യത്തിന് പലവിധ അപകടങ്ങൾ സംഭവിക്കുന്നു.

കീടനാശിനികളുടെ അതിപ്രസരണം കാഴ്ചയും കേൾവിയും ഉൾപ്പെടെ  ശ്വാസകോശ, നാഡീവ്യവസ്ഥ, കാൻസർ തുടങ്ങിയ അസുഖങ്ങൾക്ക് കാരണമാകുന്നു.
പ്രകൃതിക്ക് ദോഷകരമാകുന്ന
കീടനാശിനികൾ നിയന്ത്രിക്കേണ്ടവയാണ് എന്നാൽ നമ്മൾക്കതിന് സാധിച്ചിട്ടുണ്ടോ.?

പ്രകൃതിയെ സംരക്ഷിക്കുന്നതിനുവേണ്ടി ഭരണകൂടങ്ങളെയും സ്ഥാപനങ്ങളെയും കർമ്മമൂല്യങ്ങളിലേക്ക് നയിക്കാൻ നാം ചോദ്യങ്ങൾ ഉന്നയിച്ചുണ്ടോ?  അതിനുവേണ്ടി വിരൽ ഒന്ന്
ചലിപ്പിക്കാൻ സാധിച്ചിട്ടുണ്ടോ.?

പരിസ്ഥിതി ദിനം പലർക്കും ഒരിക്കലും വ്യക്തിപരമായ വിഷയം അല്ല.
അത് അവരുടെ ജീവിതശൈലിയെ സ്വാധീനിക്കാറില്ല.
ആദ്യം സ്വയം സംരക്ഷിതരായിരിക്കുമെങ്കിൽ
മാത്രമേ പ്രകൃതിയെ സംരക്ഷിക്കേണ്ടത് മനസ്സിലാവുകയുള്ളൂ.
ഈ തിരിച്ചറിവ് വളരുന്നില്ലെങ്കിൽ ലോക പരിസ്ഥിതി ദിനം അത് നടക്കുന്നതിൻ്റെ ഉദ്ദേശ്യത്തിൽ നിന്നും പരാജയപ്പെടുന്നുണ്ട്.

ലോക പരിസ്ഥിതി ദിനം ഒരു ആചരണം മാത്രമായി തുടരേണ്ടതില്ല. അതു ഒരു ആത്മപരിശോധനയുടെ ദിനമായി മാറേണ്ടതാണ്.
നമ്മുടെ ജീവിത രീതികൾ, വികസന നയങ്ങൾ, രാഷ്ട്രീയ പ്രവർത്തനങ്ങൾ—ഇതെല്ലാം പ്രകൃതിയോടും പാരിസ്ഥിതിക നീതിയോടും ഐക്യമായി പോകുന്നുണ്ടോ എന്നത് ചോദിക്കേണ്ട ദിനമാണ് .

വനങ്ങൾക്ക് ശബ്ദമില്ലെങ്കിൽ നമ്മൾ അവരുടെ ശബ്ദമാകണം.
നദികൾ നിലവിളിക്കുന്നില്ലെങ്കിൽ നമ്മൾ അവരുടെ നിലവിളി ആകണം.
കാരണം, പ്രകൃതിയെ സംരക്ഷിക്കുന്നതുവഴി നമ്മൾ തന്നെ സംരക്ഷിക്കപ്പെടുകയാണ് ചെയ്യുന്നത്. 

നമ്മുടെ ആവാസവ്യവസ്ഥിതി തകർക്കപ്പെടാതെ സംരക്ഷിച്ചു
അടുത്ത മാനവ തലമുറയ്ക്ക്
കൈമാറേണ്ട ഭാരിച്ച ഉത്തരവാദിത്വം ഓരോ മനുഷ്യനും ഉണ്ട് എന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ്
മുന്നോട്ടുപോകണം.

പരിസ്ഥിതി സംരക്ഷണ ബോധം ചെറുപ്പത്തിൽ തന്നെ പാകപ്പെടണമെന്നത് വളരെ ശരിയാണ്. കുട്ടികളിൽ തുടക്കം മുതൽ പ്രകൃതിയോടുള്ള ആദരവും ഉത്തരവാദിത്വബോധവുമുണ്ടാക്കുമ്പോൾ, അവർ വലിയവരായാൽ അത് സ്വാഭാവികമായും നിലനിൽക്കും.

സ്കൂളുകൾ മാതൃക കാണിക്കണം – സ്കൂൾ പരിസരം തന്നെ കുട്ടികൾക്കുള്ള പ്രധാന പഠനപരിസ്ഥിതി ആകുന്നതിനാൽ, അവിടെ പ്രകൃതിയോടൊപ്പം ജീവിക്കാൻ അവസരം ഉണ്ടായാൽ, അതിന്റെ സ്വാധീനം വളരെ ശക്തമാകും.

കേരളത്തിൽ പ്രകൃതിയോടൊപ്പം നിലനിൽക്കുന്ന മാതൃകാപരമായ സ്കൂളുകൾ എത്രയുണ്ടെന്ന് പരിശോധിക്കേണ്ടത് അനിവാര്യമാണ് –

പല സ്കൂളുകളും പരിസ്ഥിതി സൗഹൃദപരമായ ചില പ്രവർത്തനങ്ങൾ നടത്തുന്നതായും ചിലർ അതിൽ മുൻതൂക്കം പുലർത്തുന്നതായും കാണാം.

കേരളത്തിൽ ചില സ്കൂളുകൾ ഇക്കോ-ഫ്രണ്ട്ലി പ്രവർത്തനങ്ങളിൽ ശ്രദ്ധ പുലർത്തുന്നു:

ഹരിതമിത്ര ക്ലബുകൾ (Haritha Mitra Clubs) – സർക്കാർ സ്കൂളുകളിൽ കുട്ടികളിൽ പരിസ്ഥിതി ബോധം വളർത്താൻ.

ഹരിത കേരളം മിഷൻ – സ്കൂളുകളിലെയും പൊതുസ്ഥലങ്ങളിലെയും ഹരിത പരിസ്ഥിതി സംരക്ഷിക്കാൻ.

ശുചിത്വ ക്ലബുകൾ – വൃത്തിയും പ്ലാസ്റ്റിക് നിരോധനവും പ്രോത്സാഹിപ്പിക്കുന്നതിനായി.
എങ്കിലും, ഒരു സമഗ്ര പഠനം (district/zone wise) നടത്തുന്നത് നമുക്ക് നിലവിലെ സ്ഥിതി മനസ്സിലാക്കാനും, മികച്ച മാതൃകകൾ മറ്റ് സ്കൂളുകളിൽ വ്യാപിപ്പിക്കാനും സഹായിക്കും.
ഇതെല്ലാം മാതൃകാപരമായി നടക്കുന്നുണ്ട്. എന്നാൽ അതിന്റെ ആകെ അവലോകനം നടന്നിട്ടുണ്ടോ എന്നത് സംശയമാണ്.

അത്തരം അവലോകനങ്ങൾ നടക്കുകയും പാരിസ്ഥിതിക സംരക്ഷണ പ്രവർത്തനങ്ങളിൽ സ്കൂൾ അധികൃതരോ അതിനു നേതൃത്വം കൊടുക്കുന്നവരോ  ആരുമാകട്ടെ അവരെ കണ്ടെത്തുകയും അവർക്ക് ആവശ്യമായ പ്രോത്സാഹനം നൽകേണ്ടതും ആവശ്യമാണ് .

കേരളത്തിൽ തികച്ചും ആഭാസകരമായ ഒരേയൊരു വിഷയത്തിലെ ചെറിയൊരു സൂചന മാത്രം നിങ്ങളെ ഓർമിപ്പിച്ചുകൊണ്ട് ഞാൻ അവസാനിപ്പിക്കട്ടെ.

ശക്തമായ പ്ലാസ്റ്റിക് നിരോധനം നിലനിൽക്കുന്ന കേരളത്തിൽ
സൂപ്പർമാർക്കറ്റ് ഉൾപ്പെടെയുള്ള കടകളിൽ കയറിച്ചെന്നു. സാധാരണ ഒരു പൗരൻ ഏതെങ്കിലും സാധനങ്ങൾ വാങ്ങിച്ചാൽ അവന് കൈപ്പിടുത്തം ഇല്ലാത്ത കവർ അതല്ലെങ്കിൽ വേണമെങ്കിൽ കൊണ്ടുപോയാൽ മതിയെന്ന ഭാവത്തിൽ വാരിക്കൂട്ടി കൈകളിലേക്ക്  ഇട്ടുകൊടുക്കുക. കഷ്ടപ്പെട്ട് അധ്വാനിച്ചുണ്ടാക്കുന്ന പണത്തിൽ നിന്ന് അവൻ്റെ കുടുംബത്തേക്കുവാങ്ങുന്ന സാധനങ്ങൾ വീട്ടിലേക്ക് എത്തിയാൽ എത്തി അതല്ലെങ്കിൽ റോഡിൽ വീണ് പോകാം എന്ന അവസ്ഥയാണെങ്കിൽ .
കടക്കാരൻ വിൽക്കാൻ വെച്ചിട്ടുള്ള മുഴുവൻ കോർപ്പറേറ്റ് ഉൽപ്പന്നങ്ങൾക്കും
നിയന്ത്രണങ്ങൾ ഇല്ലാത്ത പ്ലാസ്റ്റിക് കവറുകളാണ് ഉപയോഗിക്കുന്നത് .
കോർപ്പറേറ്റ് ഭരണരീതിയിലേക്ക് പോകുന്നു എന്നു പറയുന്നതിന്റെ ചെറിയൊരു സാരാംശമാണിത്.

എന്ന് :

Johnson Pulluthi
Chairman.

Muhammad Basheer Saini, Vice Chairman

HRPM
Humanistic Rights Protection Movement (HRPM)
hrpmtcr@gmail.com
hrpmker@gmail.com

യുദ്ധത്തിന്റെ പേരിൽ നിരപരാധികളുടെ ജീവഹാനി : ഒരു മനുഷ്യാവകാശ ചോദ്യചിഹ്നം :

യുദ്ധത്തിന്റെ പേരിൽ നിരപരാധികളുടെ ജീവഹാനി : ഒരു മനുഷ്യാവകാശ ചോദ്യചിഹ്നം : ഹമാസും ഇസ്രായേലും തമ്മിലുള്ള സംഘർഷം വർഷങ്ങളായി ആവർത്തിച്ചു കൊണ്ടി...